മകളുടെ അസുഖം ഭേദമാകാൻ നടുറോഡിൽവച്ച് സഹോദരന്റെ മകനെ ബലിനൽകി ക്രൂരത

Webdunia
തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (11:36 IST)
പാട്‌ന: മകളുടെ അസുഖം ഭേദമാകാന്‍ സഹോദരന്റെ മകനെ നഡുറോഡിൽവച്ച് ബലി നൽകി ക്രൂരത. ജ്യോത്സ്യന്റെ നിർദേശത്തെ തുടർന്നാണ് 35 കാരനായ തുഫാനി യാധവ് ക്രൂര കൃത്യം നടത്തിയത്. സംഭവത്തിൽ തുഫാനി യാധവ്, ബന്ധു കാരു യാദവ് (22), ജോത്സ്യന്‍ ജനാര്‍ദന്‍ ഗിരി, തുഫാനിയുടെ അമ്മ കുന്ദി ദേവി (60) ഭാര്യ സിന്ദു ദേവി (31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്ത സഹോദരന്റെ മകനായ സൗരഭ് എന്ന ഏഴുവയസുകാരനാണ് കൊല്ലപ്പെട്ടത്. 
 
അടുത്തടുത്തായി രണ്ട് വീടുകളിലാണ് ഇവര്‍ താമസിച്ചിരുന്നത്. തുഫാനിക്ക് ആദ്യമുണ്ടായ കുഞ്ഞ് രണ്ട് മാസമായപ്പോള്‍ അസുഖം മൂലം മരിച്ചിരുന്നു. രണ്ടാമത്തെ കുട്ടിയ്ക്കും അസുഖം ബാധിച്ചതോടെ ഭാര്യയുടെ നിര്‍ബന്ധത്തിലാണ് ഇയാള്‍ ജോത്സ്യന്‍ ജനാര്‍ദന്‍ ഗിരിയെ കണ്ടത്. സൗരഭ് ആണ് കുടുംബത്തിൽ പ്രശ്നങ്ങൾക്ക് കാരണം എന്ന് ജ്യോത്സ്യൻ തുഫാനിയെ പറഞ്ഞു വിശ്വസിപ്പിയ്ക്കുകയായിരുന്നു. സൗരബിനെ ബലി നൽകിയാൽ കുട്ടിയുടെ അസുഖം മാറുമെന്നും ഇയാൾ തുഫാനിയോട് പറഞ്ഞു. തുടർന്ന് ഡിസംബര്‍ 22ന് റോഡില്‍ ആളുകള്‍ കണ്ടുനിൽക്കെ തുഫാനി സൗരബിനെ വാളുകൊണ്ട് വെട്ടി ബലി നൽകുകയായിരുന്നു. കൊലപാതകത്തിന് മുൻപ് തുഫാനി തന്റെ വീട്ടിൽ ചില കർമ്മങ്ങൾ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച വാൾ പൊലീസ് കണ്ടെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

Congress: കോണ്‍ഗ്രസിന്റെ എല്ലാ സിറ്റിങ് എംഎല്‍എമാരും വീണ്ടും മത്സരിക്കും

മെഡിക്കല്‍ കോളേജില്‍ ഇന്നു മുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം; ഈ സേവനങ്ങളെ ബാധിക്കില്ല

ബംഗ്ലാദേശ് ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ നയം പിന്തുടരില്ല, രാജ്യതാല്‍പര്യത്തിനും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണന: താരിഖ് റഹ്മാന്‍

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ: പ്രധാനമന്ത്രി മോദിക്ക് ക്ഷണം, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പങ്കെടുക്കും

മാളില്‍ വെച്ച് എസ്എഫ്ഐക്കാര്‍ ആക്രമിച്ചു; പിന്നാലെ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

അടുത്ത ലേഖനം
Show comments