Webdunia - Bharat's app for daily news and videos

Install App

ചുമച്ചത് ഇഷ്‌ടമായില്ല; വയോധികന്റെ തല അടിച്ചു പൊട്ടിച്ച യുവാവ് അറസ്‌റ്റില്‍

ചുമച്ചത് ഇഷ്‌ടമായില്ല; വയോധികന്റെ തല അടിച്ചു പൊട്ടിച്ച യുവാവ് അറസ്‌റ്റില്‍

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2018 (14:17 IST)
വീട്ടുമുറ്റത്തിരുന്ന് ചുമച്ച വയോധികന്റെ തല അടിച്ചുപൊട്ടിച്ചു. തൃക്കൊടിത്താനം അരമലക്കുന്ന് രാജീവ് ഗാഡി കോളനിയിൽ രാജപ്പനെയാണ് (72) സമീപവാസിയായ യുവാവ് ആക്രമിച്ചത്. സംഭവത്തില്‍ സിഎൻ അഭിജിത്തിനെ (24) പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ഞായറാഴ്‌ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. വീടിന്റെ മുന്നില്‍ വിശ്രമിക്കുകയായിരുന്ന രാജപ്പന്‍  ചുമച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തന്നെ പരിഹസിച്ചാണ് ചുമച്ചതെന്ന് ആരോപിച്ച് അഭിജിത്ത് തര്‍ക്കമുണ്ടാക്കുകയും തുടര്‍ന്ന് വീട്ടില്‍ നിന്ന് കമ്പിവടിയുമായി എത്തി രാജപ്പനെ ആക്രമിക്കുകയായിരുന്നു.

തലയിലും പുറത്തും അടിയേറ്റ് നിലത്ത് വീണ രാജപ്പന്‍ നിലവിളിച്ചതോടെയാണ് സമീപവാസികള്‍ വിവരമറിഞ്ഞത്. ആളുകള്‍ ഓടിക്കൂടിയതോടെ അഭിജിത്ത് രക്ഷപ്പെട്ടു. രാജപ്പന്റെ ബന്ധുക്കള്‍ വിവരം പൊലീസിനെ അറിയിച്ചതോടെ
പ്രതിയെ പിടികൂടുകയായിരുന്നു.

നിരവധി അടിപിടിക്കേസുകളിലെ പ്രതിയാണ് അഭിജിത്ത് കഞ്ചാവിന് അടിമയാണെന്നും രാ‍ജപ്പനെ ആക്രമിക്കുമിക്കുന്നതിനു മുമ്പ് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments