Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാല്യകാല സുഹൃത്തുമായി പ്രണയം, ഭാര്യയെ കൊലപ്പെടുത്തി ഒരുമിച്ച് ജീവിക്കാൻ ഭർത്താവും കമുകിയും ചെയ്തത് കൊടും ക്രൂരത, സംഭവം ഇങ്ങനെ

ബാല്യകാല സുഹൃത്തുമായി പ്രണയം, ഭാര്യയെ കൊലപ്പെടുത്തി ഒരുമിച്ച് ജീവിക്കാൻ ഭർത്താവും കമുകിയും ചെയ്തത് കൊടും ക്രൂരത, സംഭവം ഇങ്ങനെ
, ശനി, 4 മെയ് 2019 (12:49 IST)
ബാല്യകാല സുഹൃത്തായ കാമുകനൊപ്പം ജീവിക്കാൻ കാമുകന്റെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി യുവതി. ഡൽഹിയിലെ കിഷാൻ‌ഗഡിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. പൂജ റാ‍യി എന്ന യുവതിയെയാണ് ഭർത്താവ് രാഹുൽ കുമാർ മിസ്രയും കാമുകി പദ്മ തിവാരിയും ആസൂത്രിതമായി കൊലപ്പെടുത്തിയത്. പൂജയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കി മാറ്റുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. 
 
രാഹുലും പദ്മയും എൽ കെ ജി മുതൽ 12ആം ക്ലാസ് വരെ ഒരുമിച്ചാണ് പഠിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. എന്നാൽ പിന്നീട് ഉപരിപഠനത്തിനായി ഇരുവരും വ്യത്യസ്ഥ കോളേജുകളിലേക്ക് പോയതോടെ ഇരുവരും തമ്മിൽ ബന്ധമില്ലാതായി. എന്നാൽ 2015ൽ പഠിച്ചിരുന്ന സ്കൂളിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പദ്മയും അംഗമായി. ഈ ഗ്രൂപ്പിൽ രാഹുലും ഉണ്ടായിരുന്നു.
 
ഇതോടെ ഇരുവരും വീണ്ടും നിരന്തരം ബന്ധപ്പെടാൻ തുടങ്ങി. വളരെ വേഗം തന്നെ ഈ ബന്ധം പ്രണയത്തിലേക്ക് നീങ്ങുകയും ചെയ്തു. എന്നൽ ഇരുവരുടെയും ബന്ധം വീട്ടുകാർ അംഗീകരിക്കാൻ തയ്യാറായില്ല. പൂജയുമായി രാഹുലിന്റെ വിവാഹം വീട്ടുകാർ ഉപ്പപ്പിക്കുകയും ചെയ്തിതു. തൻ പദ്മയുമായി പെരണയത്തിലാണ് എന്ന് പൂജയോട് രാഹുൽ പറഞ്ഞിരുന്നെങ്കിലും വിവാഹത്തിൽനിന്നും പിൻ‌മാറാൻ പൂജ തയ്യാറായില്ല. 2017ൽ രാഹുലും പൂജയുമായുള്ള വിവാഹവും നടന്നു.
 
അതേസമയം രാഹുലും പദ്മയും ബന്ധം വിവാഹത്തിന് ശേഷവും തുടർന്നു. ഒരുമിച്ച് ജീവിക്കാൻ പൂജയെ കൊലപ്പെടുത്തി ആത്മഹത്യയാക്കി മാറ്റാൻ ഇരുവരും പദ്ധതി തയ്യാറാക്കുകയായിരുന്നു. സംഭവദിവസം പദ്മ പൂജയുടെ വീട്ടിലെത്തിയിരുന്നു. ഇരുവരും ഒരുമിച്ചാണ് രാവിലെ ഭഷണം കഴിച്ചത്.
ശേഷം കൊലപ്പെടുത്താനായി കൃത്യമായ സമയത്തിന് വേണ്ടി പദ്മ കത്തിരുന്നു.
 
വീടിന് സമീപത്ത് ആരുമില്ല എന്ന് മനസിലായതോടെ പദ്മ പൂജയെ ബലമായി കീഴ്പ്പെടുത്തി തറയിൽ തല പലതവ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊലീസിനെ തെറ്റിദ്ധരീപ്പിക്കാനായി മൃതദേഹത്തിന് അരികിൽ ഒരു ആത്മഹത്യ കുറിപ്പും ഉപേക്ഷിച്ചു. സംഭവ ശേഷം പൂജയെ കൊലപ്പെടുത്തിയതായി പദ്മ രാഹുലിന്റെ ഫൊണിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. പൊസ്മോർട്ടം യുവതി കൊല ചെയ്യപ്പെട്ടതാണ് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തൊയതോടെയാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവനെ ഞാൻ കൊല്ലാം, ഡോണ്ട് വറി'; കെവിന്‍ വധക്കേസിൽ വാട്‌സ് ആപ്പ് സന്ദേശം ഉള്‍പ്പെടെ കൂടുതല്‍ തെളിവുകൾ സമർപ്പിച്ച് പ്രോസിക്യൂഷന്‍