Webdunia - Bharat's app for daily news and videos

Install App

‘വാച്ച് ഇഷ്ടായിട്ടോ അമ്മേയെന്ന് അവൾ മെസേജ് അയച്ചു, വീട്ടിൽ വന്നാൽ ഭക്ഷണം വാരി കൊടുത്താലേ കഴിക്കൂ, എല്ലാ ചടങ്ങിനും അവൾ വരുമായിരുന്നു’ - നെഞ്ചു തകർന്ന് നിതീഷിന്റെ അമ്മ

കല്യാണത്തെ ചൊല്ലി അവളുടെ അമ്മാവന്മാരുടെ കാല് പിടിച്ചതാണ് ഞങ്ങൾ...

Webdunia
വെള്ളി, 5 ഏപ്രില്‍ 2019 (10:50 IST)
തൃശൂർ ചിയാരത്ത് പെൺകുട്ടിയെ കാമുകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്. മകന്റെ പ്രവ്രത്തി വിശ്വസിക്കാനാകാതെ ഞെട്ടിയിരിക്കുകയാണ് നിതീഷിന്റെ കുടുംബം. ഇത്തരത്തിൽ ക്രിമിനൽ മനോഭാവം ഉള്ള ആളല്ല തന്റെ മകനെന്ന് ഈ അമ്മ രത്നകുമാരി കേരളകൌമുദിയോട് പറഞ്ഞു.   
 
ഫേസ്ബുക്ക് വഴിയാണ് നീതുവും നിതീഷും പരിചയപ്പെടുന്നത്. ഒരു ദിവസം നീതുവിനെ നിതീഷ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് കുടുംബക്കാർക്ക് പരിചയപ്പെടുത്തി. ആദ്യം തനിക്ക് നീതുവിനെ ഇഷ്ടമായിരുന്നില്ല എന്ന് അമ്മ പറയുന്നു. എന്നാൽ, പിന്നീട് നീതുവിന്റെ പെരുമാറ്റം കണ്ടാണ് അവളെ ഇഷ്ടപ്പെട്ടതെന്ന് നിതീഷിന്റെ അമ്മ പറയുന്നു.
 
‘മരുമോളായി അവളെ തന്നെ ഞങ്ങൾ സങ്കൽപ്പിച്ചു. കഴിഞ്ഞ ദിവസവും വിളിച്ചതാണ്. അവൾ അവസാനം മെസേജ് അയച്ചത് ‘വാച്ച് ഇഷ്ടായിട്ടോ അമ്മേ’ എന്നായിരുന്നു. രണ്ടാമത്തെ മകൻ വിദേശത്താണ്. അവൻ കൊണ്ടുവന്ന ഒരു വാച്ച് മോൾക്ക് കൊടുക്കണമെന്ന് പറഞ്ഞ് നിതീഷിന്റെ കൈവശം കൊടുത്തയച്ചിരുന്നു. അതാണ് മോൾ അങ്ങനെ മെസേജ് അയച്ചത്. എന്നാൽ, അതിനുശേഷം എന്താണ് നടന്നതെന്ന് അറിയില്ല. തിങ്കളാഴ്ചയാണ് മെസേജ് വിട്ടത്’.
 
‘വീട്ടിൽ വന്നാൽ ഞാൻ വാരി കൊടുത്താലേ അവൾ ഭക്ഷണം കഴിക്കൂ. അമ്മയില്ലാത്ത കുട്ടിയല്ലേ. അതൊക്കെ ഓർത്തപ്പോൾ വലിയ ഇഷ്ടമായിരുന്നു. വീട്ടിലെ എല്ലാ ചടങ്ങുകൾക്കും അവൾ വരാറുണ്ട്. ഓണമായാലും വിഷുവായാലും പുതിയ ഡ്രസ് എടുത്ത് അവൻ അവൾക്ക് കൊടുക്കുമായിരുന്നു. അടുത്തിടെ ഒരു ശാസ്ത്രക്രിയ നടത്തിയിരുന്നു അവന്. അതിനുശേഷം മാനസികമായി ചില പ്രശ്നങ്ങൾ അവനുണ്ട്.’
 
‘വിവാഹഭ്യർത്ഥന നിരസിക്കാനുണ്ടായ കാരണമെന്തെന്ന് അറിയില്ല. ഫെബ്രുവരിയിൽ ഇതിനെ ചൊല്ലി അവളുടെ അമ്മാവന്മാരുടെ കാല് പിടിച്ചതാണ് ഞങ്ങൾ. അവർ വലിയ ഹൈക്ലാസ് ആളുകളാണ്. ഞങ്ങൾ മിഡിൽ ക്ലാസും. അവളെ നഷ്ടപ്പെടുമോയെന്ന ഭയമുണ്ടായിരുന്നു അവന്. രാവിലെ സഹോദരൻ വിളിച്ച് നിതീഷ് എവിടെയെന്ന് ചോദിച്ചു. അവൻ ജോലിക്ക് പോയെന്ന് പറഞ്ഞപ്പോൾ ടി വി വെച്ച് നോക്കാൻ പറഞ്ഞു. ടിവിയിൽ കണ്ട വാർത്ത കേട്ട് ഞെട്ടിപ്പോയി. വിശ്വസിക്കാനായില്ല.‘ - നിതീഷിന്റെ അമ്മ പറയുന്നു.   
 
ചിയാരം സ്വദേശിനി നീതു (22) ആണ് കൊല്ലപ്പെട്ടത്. കാമുകൻ വടക്കേക്കാട് സ്വദേശിഞ്ൻ നിതീഷിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണു നിതീഷിനെ പിടികൂടി പൊലീസിലേൽ‌പ്പിച്ചത്. കൊടകര ആക്സിസ് എൻജിനീയറിങ് കോളജ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട നീതു. മൂന്നു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. പ്രണയത്തെ കുറിച്ച് രണ്ട് പേരുടെയും വീട്ടുകാർക്ക് അറിയാമായിരുന്നു. എന്നാൽ, വിവാഹത്തിന് സമ്മതം അറിയിക്കാത്തതാണ് നിതീഷിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴിഞ്ഞ ഒരുമാസക്കാലം ഗോവിന്ദച്ചാമിയുമായി അടുത്ത് ഇടപഴകിയവര്‍ ആരൊക്കെ? സമഗ്രമായി അന്വേഷിക്കും

കീറിയ എല്ലാ നോട്ടുകളും മാറിയെടുക്കാന്‍ സാധിക്കില്ല, ഇക്കാര്യങ്ങള്‍ അറിയണം

പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രാൻസ്, നിശിത വിമർശനവുമായി ഇസ്രയേലും അമേരിക്കയും

Kerala Weather: റാന്നി മേഖലയിൽ അതിശക്തമായ കാറ്റ്, വൈദ്യുതി പോസ്റ്റുകൾ വീണു, നിരവധി വാഹനങ്ങൾക്ക് കേടുപാട്

പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രാന്‍സിന്റെ നിലപാടിനെതിരെ അമേരിക്കയും ഇസ്രായേലും

അടുത്ത ലേഖനം
Show comments