Webdunia - Bharat's app for daily news and videos

Install App

പാർട്ടിക്കിടെ ഇഷ്ടഗാനം വെച്ചു നൽകിയില്ല; ഡി ജെക്കുനേരെ ആസ്വാദകൻ വെടിയുതിർത്തു

Webdunia
ശനി, 28 ഏപ്രില്‍ 2018 (15:46 IST)
ഡൽഹി: ഡൽഹിയിൽ ഡി ജെ പാർട്ടിൽക്കിടെ വെടിവെപ്പ്. ഡി ജെ പാർട്ടിക്കിടെ ഇഷ്ടഗാനം വെച്ചുനൽകാനുള്ള ആവശ്യം നിരസിച്ചതിന് ആസ്വാദകൻ ജോക്കിക്കു നേരെ വെടിയുതിർത്തു. ഡിസ്ക് ജോക്കി ബോബി സിങിനാണ് ആക്രമികളിൽ നിന്നും വെടിയേറ്റത്.  
 
സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രവി, സച്ചിന് ജോഗീന്ദര്‍, ദീപക് എന്നിവരും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ഒരു യുവതിയുമാണ് അറസ്റ്റിലായിരിക്കുന്നത്. 
 
ഡൽഹിയിൽ ഒരു വിവാഹവുമായി ബന്ധപ്പെട്ട നടന്ന ഡി ജെ പാർട്ടിയാണ് വെടിവെപ്പിൽ കലാശിച്ചത്. പ്രതികളിലൊരാൾ ഇഷ്ടപ്പെട്ട പാട്ട് വെച്ചു നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ച ജോക്കിയുമായി ഇയാൾ കയർക്കുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു. 
 
പ്രതികൾ വീണ്ടും വെടിയുതിർക്കാൻ ശ്രമിച്ചതോടെ ബോബി സിങ് ഓടി രക്ഷപ്പെട്ട് ആശുപത്രിയിലെത്തുകയായിരുന്നു. പ്രതികളിൽ നിന്നും രണ്ട് തോക്കുകൾ കണ്ടെത്തിയതായി ഡല്‍ഹി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ സന്തോഷ്‌കുമാര്‍ അറിയിച്ചു. ഡി ജെ ബോബി സിങിന്റെ പരാതിയിൽ ഇവർക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം
Show comments