17 കാരിയെ വിവാഹം കഴിക്കാൻ യുവതിയെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയ കപട സിദ്ധൻ പിടിയിൽ

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2018 (12:20 IST)
മലപ്പുറം: സിദ്ധനെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയേയും പെൺ‌മക്കളെയും തട്ടിക്കൊണ്ടുപോയി ചൂഷണത്തിനിരയാക്കാൻ ശ്രമിച്ചയാൾ പിടിയിലായി. കരിപ്പൂര്‍ പുളിയംപറമ്പ് പൂക്കുലക്കണ്ടി എം കെ അബ്ദുറഹ്‌മാന്‍ തങ്ങളെയാണ് പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. 
 
ചികിത്സക്കായി തന്റെ അടുത്തെത്തിയ യുവതിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഇയാൾ യുവതിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായി മാറിയിരുന്നു. പിന്നീട് ഏപ്രിൽ 30ന് യുവതിയേയും മൂന്ന് പെൺ മക്കളെയും കാണാതാവുകയായിരുന്നു. 
 
യുവതിയുടെ 17 കാരിയായ മകളെ വിവാഹം ചെയ്യുന്നതിനായാണ് ഇയാൾ ഇവരെ തിരുവനന്തപുരത്തേക്ക് കടത്തിയത്. മകളെ വിവാഹം ചെയ്യുന്നതിനായി തനിക്ക് സ്വപ്ന ദർശനം ലഭിച്ചു എന്നും യുവതിക്ക് മാറാരോഗം പിടിച്ചതായും ഭർത്താവിന്റെ ബിസിസിനസ് പൊളിയും എന്നും ഇയാൾ ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. 
 
പോക്‌സോ വകുപ്പനുസരിച്ച്‌ തട്ടിക്കൊണ്ടുപോവല്‍, ഭീഷണിപ്പെടുത്തല്‍, മനുഷ്യക്കടത്ത്, മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തല്‍ എന്നീ കേർസുകൾ ചുമത്തി ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിവരം പുറത്തറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments