മാതാപിതാക്കളും അർധ സഹോദരനും ചേർന്ന് 17കാരിയെ ജൻ‌മദിനത്തിൽ കൊലപ്പെടുത്തി; ഹൃദയാഘാതമുണ്ടായി എന്ന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചു, ചുരുളഴിഞ്ഞത് കാമുകന്റെ സംശയത്തിൽ നിന്നും

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (17:00 IST)
നാസിക്: മാതാപിതാക്കളും അർധ സഹോദരനും ചേർന്ന് 17കാരിയെ പിറന്നാൾ ദിനവസം തന്നെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകം നടത്തിയ ശേഷം മകൾക്ക് ഹൃദയാഘാതമുണ്ടായി എന്ന് ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ച പ്രതികളെ കുടുക്കിയത് കാമുകന് തോന്നിയ സംശയം.
 
മകൾക്ക് ഹൃദയാഘദമുണ്ടായി എന്ന് പറഞ്ഞ് മാതാപിതാക്കൾ സമീപത്തെ ജനറൽ ആശുപത്രിയിൽ പെൺകുട്ടിയെ എത്തിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. യാതൊരു സംശയവും തോന്നിക്കാത്തവിധത്തിലായിരുന്നു ഇവരുടെ പെരുമാറ്റം. എന്നാൽ മൃതദേഹം സംസ്കരിക്കുന്നതിന് തൊട്ടുമുൻ‌പായി മരണത്തിൽ സംശയമുണ്ടെന്ന് കാമുകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
 
ഇതോടെ പൊലീസെത്തി മൃതദേഹം പൊസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. പെൺകുട്ടി ശ്വസം മുട്ടിയാണ് മരിച്ചത് എന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയതോടെ ബന്ധുക്കളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കാമുകനുമായുള്ള അടുപ്പം അവസാനിപ്പികാൻ കൂട്ടാക്കാതെ വന്നതോടെയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത് എന്ന് പ്രതികൾ സമ്മതിച്ചു.
 
സംഭവ ദിവസം പെൺകുട്ടിയുടെ അമ്മ ഉറക്ക ഗുളികൾ ഭക്ഷണത്തിൽ കലർത്തി നൽകുകയും പെൺകുട്ടി ബോധരഹിതയായതോടെ മാതാപിതാക്കളുടെ സഹായത്തോടെ അർധ സഹോദരൻ പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇവർക്കെതിരെ പൊലീസ് കരുതിക്കൂട്ടിയുള്ള കൊലപാതകം ഉൾപ്പടെ അഞ്ചോളം വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments