മാതാപിതാക്കളും അർധ സഹോദരനും ചേർന്ന് 17കാരിയെ ജൻ‌മദിനത്തിൽ കൊലപ്പെടുത്തി; ഹൃദയാഘാതമുണ്ടായി എന്ന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചു, ചുരുളഴിഞ്ഞത് കാമുകന്റെ സംശയത്തിൽ നിന്നും

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (17:00 IST)
നാസിക്: മാതാപിതാക്കളും അർധ സഹോദരനും ചേർന്ന് 17കാരിയെ പിറന്നാൾ ദിനവസം തന്നെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകം നടത്തിയ ശേഷം മകൾക്ക് ഹൃദയാഘാതമുണ്ടായി എന്ന് ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ച പ്രതികളെ കുടുക്കിയത് കാമുകന് തോന്നിയ സംശയം.
 
മകൾക്ക് ഹൃദയാഘദമുണ്ടായി എന്ന് പറഞ്ഞ് മാതാപിതാക്കൾ സമീപത്തെ ജനറൽ ആശുപത്രിയിൽ പെൺകുട്ടിയെ എത്തിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. യാതൊരു സംശയവും തോന്നിക്കാത്തവിധത്തിലായിരുന്നു ഇവരുടെ പെരുമാറ്റം. എന്നാൽ മൃതദേഹം സംസ്കരിക്കുന്നതിന് തൊട്ടുമുൻ‌പായി മരണത്തിൽ സംശയമുണ്ടെന്ന് കാമുകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
 
ഇതോടെ പൊലീസെത്തി മൃതദേഹം പൊസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. പെൺകുട്ടി ശ്വസം മുട്ടിയാണ് മരിച്ചത് എന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയതോടെ ബന്ധുക്കളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കാമുകനുമായുള്ള അടുപ്പം അവസാനിപ്പികാൻ കൂട്ടാക്കാതെ വന്നതോടെയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത് എന്ന് പ്രതികൾ സമ്മതിച്ചു.
 
സംഭവ ദിവസം പെൺകുട്ടിയുടെ അമ്മ ഉറക്ക ഗുളികൾ ഭക്ഷണത്തിൽ കലർത്തി നൽകുകയും പെൺകുട്ടി ബോധരഹിതയായതോടെ മാതാപിതാക്കളുടെ സഹായത്തോടെ അർധ സഹോദരൻ പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇവർക്കെതിരെ പൊലീസ് കരുതിക്കൂട്ടിയുള്ള കൊലപാതകം ഉൾപ്പടെ അഞ്ചോളം വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ് വനിതകള്‍ ബിജെപിയില്‍ ചേര്‍ന്നു

ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; തൃശൂരിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ

ഇറാന്‍ ആക്രമണത്തെ അപലപിച്ച് മോദി; കുവൈത്തിന് പൂര്‍ണ്ണ പിന്തുണ

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്

പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍: പദ്ധതിയെ ഒരിക്കല്‍ എതിര്‍ത്തവര്‍ അത് തുടരാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് വി കെ പ്രശാന്ത്

അടുത്ത ലേഖനം
Show comments