ക്രിസ്തുമസ് ദിനത്തിൽ ആൺ സുഹൃത്തിനോടൊപ്പം നടക്കാനിറങ്ങിയ പെൺകുട്ടിയെ കത്തികാട്ടി മൂവർസംഘം കൂട്ട ബലാത്സംഗത്തിനിരയാക്കി

Webdunia
ശനി, 29 ഡിസം‌ബര്‍ 2018 (19:24 IST)
ചമേലി: ക്രിസ്തുമസ് ദിനത്തിൽ ആൺസുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ പെൺകുട്ടിയെ മൂന്ന്‌ പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. ഉത്തരാഖണ്ഡിലെ ചമേലിയിലാണ് കത്തികാട്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
 
ചമോലി ജില്ലയിലെ കര്‍ണപ്രയാഗിലെ ഗോചാര്‍ റോഡില്‍ വച്ച് മുന്നുപേർ കത്തിയുമായി ഇരുവരെയും അക്രമിക്കുകയായിരുന്നു. തുടർന്ന് കത്തി കാട്ടി പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആൺ സുഹൃത്തിനോട് മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. ആൺ സുഹൃത്ത് മടങ്ങിപ്പോയതോടെ മൂവരും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
 
സംഭവത്തിൽ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.   സംഭവത്തിൽ പ്രതികളായ മനോജ്, ചോട്ടു, രോഹിത് എന്നിവരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഹരിദ്വാറില്‍ താമസിക്കുന്ന പ്രതികള്‍ കര്‍ണപ്രയാഗില്‍ നിന്നും പഴയ തുണികള്‍ ശേഖരിക്കുന്നവരാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

പേട്ട റെയില്‍വേ ആശുപത്രിയിലെ ടോയ്ലറ്റില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി; പ്രദേശത്ത് കര്‍ശന നിരീക്ഷണം

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം; സ്‌ക്രീൻ ടൈം നിയന്ത്രിക്കാൻ നിയമം

തൃശൂർ വെടിമരുന്ന് ദുരന്തം: മരിച്ചവരുടെ എണ്ണം 15 ആയി

ഹോർമുസിൽ ചരക്കുക്കപ്പലിനു നേരെ ഇറാന്റെ ആക്രമണം

അടുത്ത ലേഖനം
Show comments