തൊടുപുഴയിൽ രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം; ഏഴുവയസുകാരന്റെ തലയോട് തകർന്ന് തലച്ചോറ് പുറത്തുവന്നു, കാഴ്ച ശക്തി നഷ്ടപ്പെട്ടു, കുട്ടിയുടെ നില അതീവ ഗുരുതരം

Webdunia
വെള്ളി, 29 മാര്‍ച്ച് 2019 (12:53 IST)
തൊടുപുഴ: തൊടുപുഴയിൽ രണ്ടാനച്ഛന്റെ ക്രൂര മർദ്ദനത്തിനിരയായ ഏഴു വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ ഉപയോഗിച്ചാണ് ഇപ്പോൾ കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. തലക്കും ശ്വാസ കോശത്തിനും അതീവ ഗുരുതരമായ പരിക്കേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 
 
തലയോട് തകർന്നതിനാൽ അടിയന്തര ശസ്ത്രക്രിയക്ക് കുട്ടിയെ വിധേയമാക്കിയിരുന്നു. ആന്തരിക രക്തസ്രാവം തുടരുന്നതിനാൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. അടുത്ത 48 മണിക്കൂർ നിർണായകമാണ് എന്ന് ഡോക്ടർമാർ വ്യക്തമാക്കി.
 
രണ്ടാനച്ഛനും അമ്മയും പുറത്തുപോയി വന്നപ്പോൾ ഇളയ കുട്ടി സോഫയിൽ മൂത്രമൊഴിച്ചിരുന്നു. ഇതിനെ കുറിച്ച് മൂത്ത മകനായ ഏഴു വയസുകാരനോട് ചോദിച്ചപ്പോൾ കൃത്യമായ ഉത്തരം നൽകാത്തതാണ് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനത്തിന് കാരണം. കുട്ടിയെ നിലത്തിട്ട് ഇയാൾ തലക്കും നെഞ്ചിലും പല തവണ ചവിട്ടിയതായി കുട്ടിയുടെ അമ്മ പൊലീസിൽ മൊഴി നൽകി.
 
കുട്ടിയെ ഇയാൾ മുൻപും മർദ്ദിക്കാറുണ്ടായിരുന്നു എന്നും യുവതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. പത്ത് മാസം മുൻപാണ് കുട്ടികളുടെ പിതാവ് മരിക്കുന്നത്. തടർന്ന് തിരുവന്തപുരം സ്വദേശിയായ 35കരനെ യുവതി വിവാഹം കഴിക്കുകയായിരുന്നു. ഇയാൾ മദ്യത്തിനിനും മയക്കു മരുന്നിനും അടിമയായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്ത് ഏറ്റവും കൂടുതല്‍ പച്ചമുളക് ഉത്പാദിപ്പിക്കുന്ന രാജ്യം ഏതെന്നറിയാമോ

തന്റെ അറസ്റ്റില്‍ ഗൂഢാലോചനയുണ്ടെന്ന തന്ത്രിയുടെ വാദം തള്ളി മന്ത്രി പി രാജീവ്

സര്‍ക്കാരിന് തിരിച്ചടി; താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവച്ചു

സംസ്ഥാനത്ത് പകല്‍ ചൂട് കൂടുന്നു; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ AI പ്രോജക്ടുകള്‍ രൂപകല്‍പ്പന ചെയ്യണം: പ്രധാനമന്ത്രിയുടെ നിര്‍ദേശം

അടുത്ത ലേഖനം
Show comments