ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽവച്ച് 22കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി, ഒടുവിൽ പൊലീസ് പിടികൂടിയപ്പോൾ കൈക്കൂലി നൽകി പ്രതികൾ രക്ഷപ്പെട്ടു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

Webdunia
വെള്ളി, 5 ഏപ്രില്‍ 2019 (13:21 IST)
നാസിക്: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ ‌വച്ച് രണ്ട് പേർ ചേർന്ന് 22 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. യുവതിയെ ബലമായി ഒട്ടോറിക്ഷയിലേക്ക് പിടിച്ചുകയറ്റിയ പ്രതികൾ മാറിമാറി യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
 
വാഹന പരിശോധനക്കായി ഓട്ടോറിക്ഷ തടഞ്ഞു നിർത്തിയതോടെ പൊലീസുകാർക്ക് കൈക്കൂലി നൽകി പ്രതികൾ രക്ഷപ്പെടുകയായിരുന്നു എന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഓട്ടോറിക്ഷ തടഞ്ഞു നിർത്തിയ പൊലീസുകാർ തന്നെ രക്ഷിക്കാൻ ശ്രമിച്ചില്ല എന്നും പണം വാങ്ങി പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുകയുമയിരുന്നു എന്നും ഇര വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
താൻ പരാതി നൽകി ആറ്‌ മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായത് എന്നും ഇര ആരോപണം ഉന്നയിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയെ തുടർന്ന് പ്രതികൾ ഇരുവരെയും നാസിക് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ കൃത്യമായ ചിത്രം ലഭ്യമാകുന്നതിനായി ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂക്കോട്ടൂരിലെ ഫുട്വെയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

എംഎല്‍എയെക്കാള്‍ മുകളില്‍ വാര്‍ഡ് കൗണ്‍സിലര്‍! പുതിയ നെയിം ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ച് ആര്‍ ശ്രീലേഖ

റെക്കോർഡുകൾ തിരുത്തിയെഴുതി ബെവ്കോ; പുതുവത്സരത്തലേന്ന് വിറ്റത് 105.78 കോടി രൂപയുടെ മദ്യം

കുറുമ്പ് കുറച്ചധികം കൂടുന്നു, ഗ്രോക്ക് എ ഐ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങളെ അശ്ലീല ചിത്രങ്ങളാക്കുന്നു, വ്യാപകവിമർശനം

വെള്ളാപ്പള്ളി വർഗീയവാദിയല്ല, മതേതര നിലപാടുള്ള നേതാവ്: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments