Webdunia - Bharat's app for daily news and videos

Install App

ഏഴ് മാസം തുടർച്ചയായി ശമ്പളം നൽകിയില്ല, കമ്പനിയിലെ ജീവനക്കാർ ബോസിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, വിട്ടയച്ചത് ശമ്പളം ഉടൻ നൽകാം എന്ന് കരഞ്ഞു പറഞ്ഞതോടെ

Webdunia
ബുധന്‍, 10 ഏപ്രില്‍ 2019 (18:26 IST)
ശമ്പളം നൽകാത്തതിനെ തുടർന്ന് സ്വകാര്യ കമ്പനിയിലെ ജീവനക്കാർ ചേർന്ന് കമ്പനിയുടെ ഉടമസ്ഥനെ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ചു. ബംഗളുരുവിലാണ് സംഭവം ഉണ്ടായത്. ഏഴു മാസത്തോളമായി ശമ്പളം നൽകാത്തതിനെ തുടർന്ന് കമ്പനിയിലെ ഏഴ് ജീവനക്കാർ ചേർന്ന് ബോസിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
 
23കാരനായ സഞ്ജെയ് എന്നയാളെയാണ് സ്വന്തം കമ്പനിയിൽ ജീവനക്കാർ ചേർന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. ബോസിനെ തട്ടിക്കൊണ്ടുപോകാൻ ജീവനക്കാർ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. മാർച്ച് 21ന് സഞ്ജെയെ ബലമായി സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടത്തിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.
 
തങ്ങളുടെ ഏഴു മാസത്തെ ശമ്പളം നൽകണം എന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം. ശമ്പളം ഉടൻ നൽകാം എന്ന് കരഞ്ഞ്  പറഞ്ഞതോടെയാണ് ഇവർ സഞ്ജെയെ വിട്ടയച്ചത്. ജീവനക്കാരുടെ പിടിയിൽ നിന്നും പുറത്തുവന്ന ഉടനെ സഞ്ജെയ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; തീയതി പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അതിതീവ്ര മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കണ്ടെയ്‌നറുകൾ കരയ്ക്കടിഞ്ഞാൽ തൊടരുത്, അകത്ത് എന്താണുള്ളതെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബി.ജെ.പി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

കപ്പല്‍ ചുഴിയില്‍പ്പെട്ടു? കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം, ജീവനക്കാർ സുരക്ഷിതർ

അടുത്ത ലേഖനം
Show comments