Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോവയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് യുവതിയെ കൂട്ടമാനഭംഗപ്പെടുത്തി; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി - രണ്ടുപേർ അറസ്റ്റിൽ

ഗോവയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് യുവതിയെ കൂട്ടമാനഭംഗപ്പെടുത്തി; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി - രണ്ടുപേർ അറസ്റ്റിൽ

ഗോവയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് യുവതിയെ കൂട്ടമാനഭംഗപ്പെടുത്തി; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി - രണ്ടുപേർ അറസ്റ്റിൽ
പനാജി , ശനി, 26 മെയ് 2018 (12:47 IST)
ഗോവയിലെ ബീച്ചിൽ കാമുകനൊപ്പം എത്തിയ യുവതി കൂട്ടബലാത്സംഗത്തിനിരയായി. കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശികളായ സഞ്ജീവ് ധനഞ്ജയ് (23), സന്തോഷ് ഭാരിയ (19) എന്നിവരാണ് പിടിയിലായത്. ഒരാൾക്ക് വേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണ്. ഇയാൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനും ആലോചിക്കുന്നുണ്ട്.

ഗോവയിലെ കോൾവ ബീച്ചിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ബീച്ചിലെത്തിയ ഇരുപതുകാരിയായ പെൺകുട്ടിയെയും 22 കാരനായ സുഹൃത്തിനെയും തടഞ്ഞുനിർത്തിയ ആക്രമിച്ച സംഘം അവരെ അപമാനിക്കുകയും തുടര്‍ന്ന് നഗ്നരാക്കി ഫോട്ടോയെടുക്കുകയും പണം ആവശ്യപ്പെടുകയും ചെയ്‌തു.

കാമുകനെ മര്‍ദ്ദിച്ച് അവശനാക്കി ബന്ധിച്ച ശേഷം മൂവര്‍ സംഘം യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈൽ ഫോണിൽ പകര്‍ത്തുകയും ചെയ്‌തു. പൊലീസിൽ പരാതിപ്പെട്ടാല്‍ വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.

പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കൂട്ടബലാത്സംഗം നടന്നുവെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. ബീച്ചിനു സമീപത്തുള്ള ഒരു ഗ്രാമത്തിലെ താമസക്കാരിയാണ് പെൺകുട്ടി. മാനഭംഗം, കവർച്ച വകുപ്പുകൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സൌമ്യയെ ഞാൻ കൊന്നു, പക്ഷേ ആദ്യം കുത്തിയത് സൌമ്യ ആയിരുന്നു’ - ലൈജോയുടെ മൊഴിയിൽ കുഴങ്ങി പൊലീസ്