Webdunia - Bharat's app for daily news and videos

Install App

ഭർത്താവിന്റെ ഉപദ്രവം കൂടിയപ്പോൾ യുവതി ഭർത്താവിന്റെ സുഹൃത്തിനൊപ്പം ഇറങ്ങിത്തിരിച്ചു- ക്ലൈമാക്സിൽ മരണം വില്ലനായി

തന്റെ ഭാര്യയെ കൂട്ടിക്കൊണ്ട് പോയി ഒപ്പം താമസിപ്പിച്ചു, സുഹൃത്തിനോടുള്ള പക മനസ്സിൽ വെച്ച 9 വർഷം- ഒടുവിൽ കൊലപാതകം

Webdunia
ശനി, 8 സെപ്‌റ്റംബര്‍ 2018 (08:45 IST)
ഭാര്യയുടെ ഇപ്പോഴത്തെ ജീവിത പങ്കാളിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കുപ്രസിദ്ധ ഗുണ്ട പാമ്പ് മനോജിനായുള്ള അന്വേഷണം ശക്തമാക്കി പൊലീസ്. അയത്തിൽ സ്വദേശി രഞ്ജിത് ജോൺസണെയാണ് മനോജും സംഘവും തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്.
 
ചാത്തന്നൂർ പോളച്ചിറയിൽ വച്ചു രഞ്ജിത്തിന്റെ കൊലപ്പെടുത്തുകയും തമിഴ്നാട് നാഗർകോവിലിൽ മൃതദേഹം തള്ളുകയുമായിരുന്നു. ഒൻപത് വർഷത്തെ പകയുടെ പ്രതികാരമാണ് കഴിഞ്ഞ ദിവസം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. 
 
കൊല്ലപ്പെട്ട രഞ്ജിത്തും മുഖ്യപ്രതി മനോജും നല്ല അടുപ്പത്തിലായിരുന്നു. മനോജ് ഭാര്യയെ സ്ഥിരം ഉപദ്രവിക്കുമായിരുന്നു. ഇരുവരുടെയും വഴക്കുകൾ തീർക്കുന്നത് രഞ്ജിത് ആയിരുന്നു. മർദ്ദനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ അവരെ രഞ്ജിത്ത് കൂട്ടിക്കൊണ്ടു പോവുകയായിരുന്നെന്നു പറയുന്നു. രണ്ട് മക്കളെ ഉപേക്ഷിച്ചാണ് ഭാര്യ രഞ്ജിതിനൊപ്പം പോയത്. ഇതിന്റെ പക ഒൻപത് വർഷം മനോജ് മനസ്സിൽ സൂക്ഷിച്ച് നടന്നു. 
 
രഞ്ജിത്തിനെ എങ്ങനെയും വക വരുത്തുക എന്ന ലക്ഷ്യത്തോടെ ഒൻപതു വർഷമായി പക മനസ്സിലിട്ടു നടന്ന മനോജ് ഒടുവിൽ കഴിഞ്ഞ 15നു കൃത്യം നടത്തുകയായിരുന്നു. ഇപ്പോൾ അറസ്റ്റിലായ ഉണ്ണിയും മയ്യനാട് കൈതപ്പുഴ സ്വദേശിയാണ്. മനോജിനും സുഹൃത്തുക്കൾക്കുമായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ് : മന്ത്രി ജി ആർ അനിൽ

നീന്തല്‍ക്കുളത്തില്‍ ചാടുന്നതിനിടെ നട്ടെല്ലിന് പരിക്കേറിയാള്‍ മരിച്ചു

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ല:മന്ത്രി വി ശിവൻകുട്ടി

സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചു; മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; കെഎസ്ആര്‍ടിസി 2016 ന് ശേഷം ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments