Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിക്രൂരമായ ബലാത്സംഗത്തിനിരയായ 83കാരി കൊല്ലപ്പെട്ടു; 14കാരനെ കുട്ടിക്കുറ്റവാളിയായി കണക്കാക്കില്ലെന്ന് പൊലീസ്

അതിക്രൂരമായ ബലാത്സംഗത്തിനിരയായ 83കാരി കൊല്ലപ്പെട്ടു; 14കാരനെ കുട്ടിക്കുറ്റവാളിയായി കണക്കാക്കില്ലെന്ന് പൊലീസ്

അതിക്രൂരമായ ബലാത്സംഗത്തിനിരയായ 83കാരി കൊല്ലപ്പെട്ടു; 14കാരനെ കുട്ടിക്കുറ്റവാളിയായി കണക്കാക്കില്ലെന്ന് പൊലീസ്
ബാൾട്ടിമോർ , ഞായര്‍, 9 സെപ്‌റ്റംബര്‍ 2018 (15:14 IST)
ബലാത്സംഗത്തിന് ഇരയായ 83കാരി മരിച്ച സംഭവത്തിൽ 14കാരനെ പൊലീസ് പിടികൂടി. ബാള്‍ട്ടിമോറിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന 83-കാരിയാണ് അതിക്രൂരമായ ബലാത്സംഗത്തിനുശേഷം മരണപ്പെട്ടത്. വയോധികയെ പുറത്ത് കാണാത്തതോടെ അയൽവാസികൾ നടത്തിയ തിരച്ചലിൽ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു.
 
തുടര്‍ന്ന് പോലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഓഗസ്റ്റ് 30ന് മരിക്കുകയായിരുന്നു. വയോധിക അതിക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. പോലീസിന്റെ വിശദമായ അന്വേഷണത്തില്‍ 14-കാരനാണ് പ്രതിയെന്നും കണ്ടെത്തി.
 
അതിനിടെ, കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയെ കുട്ടിക്കുറ്റവാളിയായി കണക്കാക്കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നിലവില്‍ ജാമ്യം പോലും ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് 14-കാരനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജലന്ധർ പീഡനം; നമ്മള്‍ ഭരണകൂടത്തെ വിശ്വസിച്ച് മുന്നോട്ട് പോവണം, അന്വേഷണത്തിന് സമയപരിധി വെക്കരുത്: കാനം