Webdunia - Bharat's app for daily news and videos

Install App

ലൈംഗികബന്ധത്തിന് സമ്മതിച്ചില്ല; ദളിത് യുവതിയെ ജീവനോടെ തീകൊളുത്തി

Webdunia
ബുധന്‍, 22 ഓഗസ്റ്റ് 2018 (13:42 IST)
ലൈംഗികബന്ധത്തിന് സമ്മതിക്കാതിരുന്നതിന് ദളിത് യുവതിയെ ജീവനോടെ തീകൊളുത്തി. ബീഹാറിലെ നളന്ദ ജില്ലയില്‍ പുരന്‍ ബിഗഹ ഗ്രാമത്തില്‍ ഗിരിയാക് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ അയല്‍ക്കാരനായ രഞ്ജിത് ചൌധരിയാണ് പിടിയിലായത്. 
 
പൊള്ളലേറ്റ് അതീവഗുരുതരമായ നിലയില്‍ യുവതി ഇപ്പോള്‍ പട്ന ആശുപത്രിയിലാണ്. രഞ്ജിത് ചൌധരിക്കും പൊള്ളലേറ്റിട്ടുണ്ട്. ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിന്‍റെ ദേഷ്യത്തില്‍ രഞ്ജിത് തന്‍റെ മേലേക്ക് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി. ഇയാള്‍ക്കൊപ്പം നാല് സഹായികളുമുണ്ടായിരുന്നു എന്ന് യുവതി മൊഴി നല്‍കി.
 
എന്നാല്‍ ഗ്രാമവാസികളില്‍ ചിലര്‍ നല്‍കുന്ന വിവരം മറ്റൊരു രീതിയിലാണ്. ഭര്‍ത്താവുമായി വഴക്കിട്ട യുവതി ഭര്‍ത്താവ് വീട്ടില്‍ നിന്ന് പോയശേഷം സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണത്രേ. യുവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ രഞ്ജിത് ചൌധരി രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് അയാള്‍ക്ക് പൊള്ളലേറ്റതെന്നും നാട്ടുകാര്‍ പറയുന്നു. ഏതാണ് സത്യം എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

അടുത്ത ലേഖനം
Show comments