Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറിൽ വെച്ച് ശരീരമാസകലം ആഞ്ഞുകുത്തി, 24 കുത്തുകൾ; ഗോപികയുടെ ജീവൻ പോകുന്നത് സഫർ നോക്കി നിന്നു

കാറിൽ വെച്ച് ശരീരമാസകലം ആഞ്ഞുകുത്തി, 24 കുത്തുകൾ; ഗോപികയുടെ ജീവൻ പോകുന്നത് സഫർ നോക്കി നിന്നു

ചിപ്പി പീലിപ്പോസ്

, വെള്ളി, 10 ജനുവരി 2020 (12:00 IST)
കൊച്ചിയിൽ 18 വയസുകാരി വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സഫറിന്റെ കുറ്റസമ്മതം. കാറില്‍ വെച്ച് പെണ്‍കുട്ടിയുടെ ശരീരമാസകലം കുത്തിയ ശേഷം ജീവന്‍ പോകുന്നത് കണ്ടു നിന്നുവെന്ന് സഫർ ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കി. വെട്ടൂര്‍ സ്വദേശിയുമായ സഫര്‍ഷാ എന്ന 26കാരനെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.  
 
യുവതിയുടെ ശരീരത്തില്‍ 24 കുത്തുകളാണുള്ളത്. ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എറണാകുളം കലൂരിലെ താനിപ്പിള്ളി വീട്ടില്‍ വിനോദിന്റെ മകള്‍ ഗോപിക എന്ന ഇവാനെയാണ് (18) കൊല്ലപ്പെട്ടത്. പ്രേമ ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സഫർ നൽകിയ മൊഴി. 
 
തമിഴ്‌നാട്ടിലെ തേയില തോട്ടത്തിലേക്കാണ് ഇവയുടെ മൃതദേഹം വലിച്ചെറിഞ്ഞത്. പിടിയിലായ സഫര്‍ കേരള തമിഴ്‌നാട് പോലീസ് സംഘത്തോട് കുറ്റ സമ്മതം നടത്തി. ചെക് പോസ്റ്റില്‍ വെച്ച് കാറില്‍ രക്തക്കറ കണ്ടതോടെയാണ് സഫറിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സഫർ കുറ്റം സമ്മതിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹിതയായ മകളുമായി പ്രണയ‌ബന്ധം; തൊടുപുഴയിൽ യുവാവിനെ കാമുകിയുടെ പിതാവ് കുത്തിക്കൊന്നു