Webdunia - Bharat's app for daily news and videos

Install App

യുവാവുമായി പ്രണയം; 16കാരിയെ ചുട്ടുകൊന്നു, അമ്മയും അമ്മാവനും അറസ്റ്റിൽ

അനു മുരളി
വ്യാഴം, 30 ഏപ്രില്‍ 2020 (20:25 IST)
യുവാവുമായി പ്രണയത്തിലായ 16കാരിയെ കഴുത്ത് ഞെരിച്ചതിനു ശേഷം ചുട്ടുകൊന്ന സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയേയും അമ്മാവനേയും അറസ്റ്റ് ചെയ്ത് പൊലീസ്. ഇരുവരും പാലി ജില്ലയിലെ സോനായ് മാജി ഗ്രാമത്തിലാണ് താമസിക്കുന്നത്. മാർച്ച് 19നാണ് കേസിനാപദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ അമ്മ സീതാദേവിയെയും അമ്മാവൻ സവരാമിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 
 
അടുത്ത ഗ്രാമത്തിലെ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. രണ്ട് മാസം മുന്നേ ഇരുവരും ഒളിച്ചോടിയിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും യുവാവ് മകളെ തട്ടിക്കൊണ്ട് പോയതാണെന്നും കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇതേ തുടർന്ന് പൊലീസ് ഇവരെ കണ്ടെത്തി പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. ഒരു മാസം കഴിഞ്ഞ് യുവാവ് ജാമ്യത്തിലിറങ്ങി പെൺകുട്ടിയുമായുള്ള അടുപ്പം തുടർന്നു. ഇതറിഞ്ഞ വീട്ടുകാർ പൂജയ്ക്കെന്ന വ്യാജേന പെൺകുട്ടിയെ രാജസ്ഥാനിലെ ഗ്രാമത്തിലേക്കു കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ഒന്നുമറിയാത്തത് പോലെ തിരിച്ചെത്തി. പെൺകുട്ടിയുടെ കാമുകന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകം അറിയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഓപ്പറേഷന്‍ സിന്ദൂറി'നു പകരമായി 'ഓപ്പറേഷന്‍ ബുന്‍യാനു മര്‍സൂസ്'; കലിയടങ്ങാതെ പാക്കിസ്ഥാന്‍, തിരിച്ചടിക്കാന്‍ ഇന്ത്യ

India vs Pakistan: അവരുടെ ഡ്രോണുകളും യുദ്ധോപകരണങ്ങളും ഞങ്ങള്‍ വെടിവച്ചിട്ടു; സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈന്യം

Allegations against Pope Leo XIV: വൈദികര്‍ പ്രതികളായ ലൈംഗിക അതിക്രമ കേസുകളില്‍ വീഴ്ച; പുതിയ മാര്‍പാപ്പയ്‌ക്കെതിരെ വത്തിക്കാനു പരാതി

Sachet App: ദുരന്തമുന്നറിയിപ്പുകള്‍ നല്‍കാന്‍ സചേത് ആപ്പ്; പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

India vs Pakistan: 'അവര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, പ്രതികാരം തുടരുന്നു'; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

അടുത്ത ലേഖനം
Show comments