Webdunia - Bharat's app for daily news and videos

Install App

ജിബിന്റെ മൃതദേഹം റോഡരികിൽ ഉപേക്ഷിക്കാൻ കൊണ്ടുപോയ ഓട്ടോറിക്ഷക്ക് പിന്നാലെ വെറുതെ കാറിൽ അനുഗമിച്ചു, അയൽക്കാരൻ പ്രതിയായത് ഇങ്ങനെ !

Webdunia
ബുധന്‍, 13 മാര്‍ച്ച് 2019 (14:13 IST)
ക്രൂരമായാണ് ജിബിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന് ലഭിച്ച മൊഴികളിൽനിന്നും ഇപ്പോൾ പുറത്തുവരുന്നത്. 13 പേർ ചേർന്നാണ് ജിബിനെ മണിക്കൂറുകളോളം കെട്ടിയിട്ട് മർദ്ദിച്ചത്. ദയവ് ചെയ്ത് തന്നെ ആശുപത്രിയിൽ കൊണ്ട്പോകൂ എന്ന് പ്രതികളൊടെ ജിബിൻ കരഞ്ഞപേക്ഷിച്ചിരുന്നു. ഇതായിരുന്നു ജിബിന്റെ അവസാനത്തെ വാക്കുകൾ.
 
ജിബിൻ മരിച്ചു എന്നുറപ്പായതോടെ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് അപകടമാണെന്ന് വരുത്തി തീർക്കാനാണ് പ്രതികൾ ശ്രമിച്ചത്. ഇതിനായി വീടിനുള്ളിൽ നിന്നും മൃതദേഹം പുറത്തെ ഇടവഴിയിയിലൂടെ ഓട്ടോറിക്ഷയിലേക്ക് കയറ്റിയപ്പോൾ അയൽ‌പക്കത്തെ ഗൃഹനാഥൻ ഉണർന്നു. യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെ മർദ്ദിച്ചു കൊണ്ടുപോകുകയാണ് എന്ന് ധരിച്ച് മൃതദേഹം കയറ്റിക്കൊണ്ടുപോയ ഓട്ടോറിക്ഷക്ക് പിന്നാലെ ഇയാളും കാറിൽ സഞ്ചരിച്ചു. 
 
ഇക്കാരണത്താൽ കേസിൽ പ്രതി ചേക്കപ്പെട്ടിരിക്കുകയാണ് പ്രധാന പ്രതികളിലൊരാളായ അസീസിന്റെ അയൽ‌വാസി. ഇയാളെ പതിനാലാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾക്ക് കൊലപാതകത്തിൽ പങ്കില്ല എന്ന മറ്റു പ്രതികളുടെ മൊഴി പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. ജിബിനെ കൊലപ്പെടുത്തി മൃതദേഹമാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയിരുന്നത് എന്ന കാര്യം ഇയാൾക്ക് അറിയില്ലായിരുന്നു എന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Monsoon to hit Kerala: മേയ് 25 ഓടെ കാലവര്‍ഷം കേരളത്തില്‍; വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത

ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി യുകെ

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

കേരളത്തില്‍ വന്‍ തട്ടിപ്പ്; ജി പേ, യുപിഐ ആപ്പുകള്‍ വഴി പണം സ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക

അടുത്ത ലേഖനം
Show comments