Webdunia - Bharat's app for daily news and videos

Install App

പബ്ജി കളിക്കാൻ അനുവദിച്ചില്ല; 21കാരൻ അച്ഛനെ കഴുത്തറുത്ത് കൊന്നു, കാലുകൾ വെട്ടിമാറ്റി, എന്നിട്ടും കലി അടങ്ങാതെ മകൻ

Webdunia
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (15:29 IST)
ബെലഗവി: പബ്ജി കളിക്കുന്നത് തടഞ്ഞ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വെട്ടിനുറിക്കി 21കാരൻ. കർണാടത്തിലെ കകതി ഗ്രാമത്തിലെ സിദ്ധേശ്വര നഗറിൽ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. പൊളീടെക്കനിക് വിദ്യാർത്ഥിയായ രഘുവീർ കുമ്പാറയാണ് സ്വന്തം പിതവിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
 
യുവാവ് അമിതമായി ഫോൺ ഉപയോഗിക്കുന്നത് പലപ്പോഴായി മാതാപിതാക്കൾ വിലക്കിയിരുന്നു. ഇതിനിടെ ഞയറാഴ്ച വൈകിട്ട് പബ്ജി കളിക്കുന്നതിനായി രഘുവീർ മുൻ ആർമി ഉദ്യോഗസ്ഥനായ പിതാവിനോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിതാവ് പണം നൽകിയില്ല. ഇതോടെ രഘുവീർ അയൽവാസിയുടെ വീടിന്റെ ജനാല ചില്ലുകൾ എറിഞ്ഞു തകർക്കുകയും രഘുവീറിനെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.
 
പിന്നീട് പിതാവ് ശങ്കർ സ്റ്റേഷനിലെത്തി മകനെ ഇറക്കി. എന്നാൽ തൊട്ടടുത്ത ദിവസം വീണ്ടും രഘുവീർ മൊബൈലിൽ പബ്ജി കളിക്കുന്നത് കണ്ടതോടെ ശങ്കർ ഫോൺ പിടിച്ചു വങ്ങുകയും ശാസിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പകയിൽ ശങ്കർ ഉറങ്ങിക്കിടക്കവെ മകൻ അരിവളുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. എന്നിട്ടും കലി അടങ്ങാതെ ശങ്കറിന്റെ കലുകളും രഘുവീർ ഛേദിച്ചു. പൊലീസ് എത്തിയപ്പോഴും പിതാവിനെ വെട്ടി നുറുക്കും എന്നാണ് രഘുവീർ ആക്രോശിച്ചുകൊണ്ടിരുന്നത്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും കനത്ത നടപടി, തുറമുഖങ്ങൾ വഴിയുള്ള ഇറക്കുമതിക്ക് നിയന്ത്രണം

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

അടുത്ത ലേഖനം
Show comments