Webdunia - Bharat's app for daily news and videos

Install App

പത്ത് രൂപയ്‌ക്കായി അനിയനെ തലയ്‌ക്കടിച്ചു കൊന്നു; പത്തൊമ്പതുകാരന്‍ അറസ്‌റ്റില്‍

Webdunia
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (16:40 IST)
പത്തു രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പത്തൊമ്പതുകാരന്‍ സഹോദരനെ തലയ്‌ക്കടിച്ചു കൊന്നു. മധ്യപ്രദേശിലെ ഡിന്‍ഡോരി ജില്ലയില്‍ കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ടാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ രാകേഷാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ദേവ് സിംഗിനെ (19) പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ഇളയ കുട്ടിയായതിനാല്‍ രാകേഷിനെ മാതാപിതാക്കള്‍ കൂടുതല്‍ ലാളിക്കുകയും പണം നല്‍കുകയും ചെയ്‌തിരുന്നു. ശനിയാഴ്‌ചയും സഹോദരന് പിതാവ് പണം നല്‍കിയതോടെ ദേവ് അനുജനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഗ്രാമത്തിലെ ഒഴിഞ്ഞുകിടക്കുന്ന ഫാമിനടുത്തേക്ക് അനുജനെ കൂട്ടിക്കൊണ്ടു പോയ ദേവ് ഇവിടെ വെച്ച് കൊല നടത്തി. കല്ല് കൊണ്ട് തലയ്‌ക്കിടിച്ചാണ് രാകേഷിനെ കൊലപ്പെടുത്തിയത്. മൃതദേഹം ആളൊഴിഞ്ഞ ഭാഗത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്‌തു.

രാകേഷിനെ കാണാതായതോടെ മാതാപിതാക്കള്‍ രാത്രി വൈകിയും തിരിച്ചില്‍ നടത്തി. ഞായറാഴ്‌ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് ദേവ് കുറ്റം കുറ്റം സമ്മതിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

ദേശീയ പാത തകര്‍ന്ന സംഭവം: കരാര്‍ കമ്പനിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ, ഓഫീസ് അടിച്ചുതകര്‍ത്തു

അടുത്ത ലേഖനം
Show comments