Webdunia - Bharat's app for daily news and videos

Install App

സഹപപ്രവര്‍ത്തകയുടെ പീഡന പരാതി; മേജര്‍ ജനറലിനെ ജോലിയില്‍ നിന്നും പുറത്താക്കി

Webdunia
വെള്ളി, 16 ഓഗസ്റ്റ് 2019 (19:14 IST)
സഹപപ്രവര്‍ത്തകയുടെ ലൈംഗിക പീഡന പരാതിയില്‍ അസം റൈഫിള്‍സിലെ മേജര്‍ ജനറലിനെ ജോലിയില്‍ നിന്നും പുറത്താക്കി. മേജര്‍ ജനറല്‍ ആര്‍എസ് ജസ്വാളിനെതിരെ ആണ് നടപടിയുണ്ടായത്.

2016 ല്‍ ചണ്ഡിഗഢില്‍ സൈന്യത്തിന്റെ വെസ്‌റ്റേര്‍ണ്‍ കമാന്‍ഡില്‍ ജോലി ചെയ്യുമ്പോഴാണ് ജസ്വാളിനെതിരായ പരാതിയുണ്ടായത്. ക്യാപ്റ്റന്‍ റാങ്കിലുള്ള വനിത ഓഫീസറാണ് മേജര്‍ ജനറലിനെതിരെ പരാതി നല്‍കിയത്.

ആരോപണങ്ങള്‍ ജസ്വാള്‍ നിഷേധിച്ചെങ്കിലും കോര്‍ട്ട് മാര്‍ഷല്‍ നടപടിയില്‍ മേജര്‍ ജനറലിനെതിരായിരുന്നു തെളിവുകള്‍. ഇയാള്‍ക്കെതിരായ റിപ്പോര്‍ട്ട് കഴിഞ്ഞ ജൂലൈയില്‍  കരസന തലവന്‍ ജനറല്‍ ബിപിന്‍ റാവത്തിന് ലഭിക്കുകയും അദ്ദേഹം ഒപ്പ് വെക്കുകയും ചെയ്‌തു.

ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന് പിന്നാലെ ജസ്വാളിന് പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്നും സൈന്യവുമായി ബന്ധപ്പെട്ട ഒരു ആനുകൂല്യങ്ങളും നല്‍കേണ്ടതില്ലെന്നും തീരുമാനമായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

ചക്രവാതചുഴി, ചുഴലിക്കാറ്റ് സാധ്യത; കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും

യുഡിഎഫും എൽഡിഎഫും വർഗീയ കാർഡിറക്കുന്നു, അപകടകരമായ നീക്കമെന്ന് ബിജെപി

അടുത്ത ലേഖനം