Webdunia - Bharat's app for daily news and videos

Install App

യുവതിയെ കുളക്കടവിൽ എത്തിച്ച് മദ്യം നൽകി ലൈംഗിക ബന്ധം, വീണ്ടും ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതോടെ മദ്യം മുഴുവൻ ബലമായി കുടിപ്പിച്ച് കുളത്തിലേക്ക് എടുത്തെറിഞ്ഞു, ക്രൂരമായ സംഭവം ഇങ്ങനെ

Webdunia
ബുധന്‍, 5 ജൂണ്‍ 2019 (11:42 IST)
നവി മുംബൈയിലെ കലമ്പോലിയിലെ നഗ്നയായനിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതിയെ കണ്ടെത്തി പൊലീസ്. മെയ് 24നാണ് ഗ്രമത്തിലെ കുളത്തിൽ നഗ്നയായ നിലയിൽ 35കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ മൃതദേഹം ആരുടെതെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. പൊലീസിന് സമീപവാസി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുവർണ കാടം എന്ന യുവതിയാണ് കൊല്ലപ്പെട്ടത് എന്ന് വ്യക്തമായത്.
 
മദ്യലഹരിയിൽ കുളത്തിൽ വീണതിനെ തുടർന്നാണ് മരണം സംഭവിച്ചത് എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാൽ സുവർണക്ക് നന്നായി നീന്താൻ അറിയാമായിരുനു എന്ന് മരണപ്പെട്ട യുവതിയുടെ അമ്മ മൊഴി നൽകിയതോടെ പൊലീസ് കൊലപാതകമാനെന്ന നിഗമനത്തിൽ തന്നെ മുന്നോട്ടു നീങ്ങി, സുവർണയുടെ ശരീരം കുളത്തിൽ നിന്നും കണ്ടെടുത്ത ദിവസം റാം ബോയിർ എന്ന യുവാവിനെ ഗ്രാമത്തിൽനിന്നും കാണാതായതായി പൊലീസിന് വിവരം ലഭിച്ചു. ഈ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. റം പിന്നീട് മെയ് 31ന് നാട്ടിൽ തിരികെ എത്തിയതോടെ പൊലീസ് പിടികൂടുകയായിരുന്നു. 
 
യുവതിക്ക് മദ്യം നൽകി താൻ കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി പൊലീസിനോട് സമ്മദിച്ചു. വിവാഹ മോചിതയായി തനിച്ച് താമസിക്കുന്ന സുവർണയുമായി കഴിഞ്ഞ മൂന്ന് മാസത്തോളമായി വിവാഹിതനായ റാം ബന്ധത്തിലായിരുന്നു. മെയ് 23ന് മദ്യം വാങ്ങി സുവർണയെയും കൂട്ടി പ്രതി കുളക്കരയിൽ എത്തി. ഇരുവരും ചേർന്ന് മദ്യം കുടിച്ച ശേഷം കുളക്കടവിൽ വച്ചുതന്നെ ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു.
 
ഒരിക്കൽകൂടി ലൈംഗിക ബന്ധത്തി;ലേർപ്പെടണമെന്ന് റാം ആവശ്യപ്പെട്ടു. എന്നാൽ ഇതിന് സുവർണ തയ്യാറായില്ല. ഇതോടെ ബാക്കിയുണ്ടയിരുന്ന മദ്യം മുഴുവനും ബലമായി സുവർണയെ കൊണ്ട് കുടിപ്പിച്ച ശേഷം റാം ഇവരെ കുളത്തിലേക്ക് എടുത്ത് എറിയുകയായിരുന്നു. യുവതി മുങ്ങി മരിക്കുന്നത് വരെ റാം കുളക്കടവിൽ നോക്കി നിന്നു. ശേഷം ഇവടെനിന്നും രക്ഷപ്പെട്ടു. എന്നാൽ കുളക്കടവിൽ സുവർണയുടെ വസ്ത്രങ്ങൾ ഉണ്ടെന്ന് പിന്നീടാണ് പ്രതിക്ക് ഓർമ വന്നത് ഇതോടെ വീണ്ടും കുളക്കടവിൽ തിരികെ എത്തി വസ്ത്രങ്ങളും കുളത്തിലേക്ക് എറിഞ്ഞു. അടുത്ത ദിവസം മൃതദേഹം കണ്ടെത്തിയതോടെ ഇയാൾ നാടുവിടുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

J.S.K: 'പേര് മാറ്റണമെന്ന് പറയാന്‍ വ്യക്തമായ കാരണങ്ങള്‍ വേണം'; സെന്‍സര്‍ ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

ഹൃദയാഘാതങ്ങള്‍ കൂടുന്നു; ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ കെയര്‍ പ്രോഗ്രാം ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ അറസ്റ്റില്‍

എൽ പി ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കിയതിനെതിരെ കടുത്ത പ്രതിഷേധം, തീരുമാനം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

മന്ത്രി വി ശിവൻകുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ: സൂംബ വിഷയത്തില്‍ കെ ടി ജലീൽ

അടുത്ത ലേഖനം