Publish Date: Mon, 11 Nov 2019 (14:53 IST)
Updated Date: Mon, 11 Nov 2019 (14:56 IST)
അമരാവതി: രണ്ട് രൂപയുടെ പേരിലുണ്ടായ തർക്കത്തിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോതാവരി ജില്ലയിലാണ് സംഭവം ഉണ്ടായത്. 24കാരനായ നിർമ്മാണ തൊഴിലാളി സുവർണരാജുവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ശനിയാഴ്ച സുവർണരാജു സൈക്കിൾ ടയറിൽ കാറ്റ് നിറക്കുന്നതിനായി പ്രദേശത്തെ സൈക്കിൾ കടയിൽ എത്തിയിരുന്നു. കാറ്റടിച്ചതിന് രണ്ട് രൂപ കടയുടമ ആവശ്യപ്പെട്ടു. എന്നാൽ തന്റെ പക്കൽ പണമില്ല എന്നായിരുന്നു സുവർണരാജുവിന്റെ മറുപടി. ഇതോടെ കടയുടമ സാമ്പയും സുവർണരാജുവും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു.
തർക്കത്തിനിടെ സാമ്പയുടെ സുഹൃത്ത് അപ്പാറാവു സുവർണരാജുവിന്റെ ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ചു. തലയിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ പ്രദേശവാസികൾ ഉടൻ ആശിപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ സാമ്പക്കും അപ്പാറാവുവിനുമായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.