Webdunia - Bharat's app for daily news and videos

Install App

ഐപിഎല്‍ വാതുവെപ്പിനെ എതിര്‍ത്തു; യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആസിഡ് കുടിപ്പിച്ച് കൊന്നു

Webdunia
വെള്ളി, 10 മെയ് 2019 (20:42 IST)
ഐപിഎല്‍ വാതുവെപ്പില്‍ ഏര്‍പ്പെടുന്നതിനെ എതിര്‍ത്ത യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. പശ്ചിമ ബംഗാളിലെ മാല്‍ഡയിലാണ് സംഭവം. അര്‍പ്പിത ദാസ് ഗുപ്‌ത എന്ന യുവതിയാണ് മരിച്ചത്.

ബുധനാഴ്‌ച രാത്രി അബോധാവസ്ഥയില്‍ കണ്ടെത്തിയ അര്‍പ്പിതയെ സമീപവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സ നല്‍കിയെങ്കിലും യുവതി മരിച്ചു.

അര്‍പ്പിതയുടെ പിതാവ് സന്തോഷ് ദത്ത നല്‍കിയ പരാതിയില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് യുവതിയുടെ ഭര്‍ത്താവ് ശന്തനു മിത്രയ്ക്കും നാല് ബന്ധുക്കള്‍ക്കും എതിരെ കേസെടുത്തു.

വാതുവപ്പില്‍ പങ്കെടുക്കരുതെന്ന് ബുധനാഴ്ച രാത്രിയും അര്‍പിത ഭര്‍ത്താവിനോട് അഭ്യര്‍ഥിച്ചിരുന്നു.
ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

അതിനിടെ, ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് അര്‍പ്പിതയെ ബലം പ്രയോഗിച്ച് ആസിഡ് കുടിപ്പിച്ചുവെന്നാണ് പരാതി. ഇതിനുശേഷം ഭര്‍ത്താവ് ശന്തനു മിശ്രയും ബന്ധുക്കളും വീട്ടില്‍നിന്ന് രക്ഷപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം
Show comments