Webdunia - Bharat's app for daily news and videos

Install App

മണിക്കൂറുകളുടെ വ്യത്യാസത്തിൽ പിടഞ്ഞവസാനിച്ചത് രണ്ട് ജീവനുകൾ, റിൻഷയും നബീലയും അമ്മമാർ തന്നെയോ?

Webdunia
ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (11:24 IST)
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് കുരുന്നുജീവനുകൾ പൊലിഞ്ഞത്. കൊലപ്പെടുത്തിയതും കൊലപാതകത്തിന് കൂട്ടുനിന്നതും അമ്മമാർ തന്നെ. ആദ്യത്തെ കൊലപാതകം മലപ്പുറത്തായിരുന്നെങ്കിൽ രണ്ടാമത്തേത് കോഴിക്കോടായിരുന്നു. 
 
മലപ്പുറം കൂട്ടിലങ്ങാടിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് കുടുംബത്തിന്റെ മാനം രക്ഷിക്കാനെന്ന് പ്രതികള്‍. സംഭവത്തിൽ അമ്മ നബീലയേയും സഹോദരൻ ശിഹാബിനേയും പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യം നിര്‍വഹിച്ചത് ശിഹാബാണ്. 
 
ഭര്‍ത്താവുമായി ഏറെ നാളായി അകന്നു കഴിയുകയാണ് നബീല. യുവതി പ്രസവിച്ചത് പുറംലോകം അറിഞ്ഞാല്‍ കുടുംബത്തിന് മാനക്കേടാകും. ഇതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. നബീലയുടെ സമ്മതം ഉണ്ടായിരുന്നു. പക്ഷേ, കൃത്യം നടത്തുന്നതിനിടെ കുഞ്ഞ് കരഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അയല്‍ക്കാര്‍ ഓടിയെത്തി കാര്യം അന്വേഷിച്ചതോടെ കുടുംബം ഒളിക്കാന്‍ ശ്രമിക്കുന്നത് കണ്ടു. ഇതോടെയാണ് പോലീസിനെ അറിയിച്ചതും കേസായതും.   
 
അതേസമയം, കോഴിക്കോട് ബാലുശേരിയിൽ സംഭവിച്ചതും സമാനമായ സംഭവം തന്നെയാണ്. പാറമുക്ക് സ്വദേശി റിന്‍ഷയാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു റിന്‍ഷ. മാനക്കേട് ഒഴിവാക്കാനാണ് കൊലപാതകം നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments