സംശയരോഗം: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 52 കാരന് ജീവപര്യന്തം തടവ് ശിക്ഷ

Webdunia
വെള്ളി, 28 ഒക്‌ടോബര്‍ 2022 (17:31 IST)
തിരുവനന്തപുരം: ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയ ഭർത്താവ് ഭാര്യയെ മക്കളുടെ മുന്നിൽ വച്ച് കുത്തി ക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഇതിനൊപ്പം അരലക്ഷം രൂപ പിഴയും നൽകണം.
 
2018 ഓഗസ്റ് പതിനെട്ടിനായിരുന്നു സംഭവം. ചിറയിൻകീഴ് അഴൂർ മുട്ടപ്പലം കീഴേക്കുന്നിൽ വീട്ടിൽ ശശികല എന്ന 46 കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് രാജൻ എന്ന ലാലുവിനെ (52) തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജി കെ.വിഷ്ണു ശിക്ഷ നൽകി ഉത്തരവിട്ടത്. പിഴ അടച്ചില്ലെങ്കില് ആറ് മാസം കൂടി കഠിനതടവ് അനുഭവിക്കണം.  
 
സംഭവ ദിവസം രാത്രി എട്ടുമണിയോടെ ഇവരുടെ വീട്ടിൽ നിന്ന് നിലവിളി കേട്ട് അടുത്ത വീട്ടിലിരിക്കുകയായിരുന്ന ഇവരുടെ മകൻ അഭിഷേക് രാജു (15), മകൾ ആരഭി (13) എന്നിവർ ഓടിയെത്തി. ഈ സമയം പിതാവ് മാതാവ് ശശികലയുടെ അടിവയറ്റിലെ മുതുകിലും മൂർച്ചയേറിയ കത്തികൊണ്ട് കുത്തുന്നതാണ് കണ്ടത്. അയൽക്കാർ ഓടിയെത്തി ശശികലയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വച്ച് മരിച്ചു.
 
പിതാവിനെതിരെ ദൃക്‌സാക്ഷികളായ മക്കളുടെ മൊഴിയാണ് കേസിൽ നിർണായകമായത്. മക്കൾക്ക് ലീഗൽ സർവീസ് അതോറിറ്റി വഴി നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments