വീട്ടിൽ ബിരിയാണി വച്ചതിൽ തർക്കം, അമ്മായിയച്ഛനെ മരുമകൻ കൊലപ്പെടുത്തി

Webdunia
ചൊവ്വ, 23 ജൂലൈ 2019 (16:33 IST)
വീട്ടിൽ ബിരിയാണി വച്ചതിനെ തുടർന്നുണ്ടായ വഴക്ക് അവസാനിച്ചത് കൊലപാതകത്തിൽ. മണ്ണാർക്കാട് പാമ്പൻതോട് ആദിവാസി കോളനിയിലാണ് സംഭവം ഉണ്ടായത്. 65കാരനായ വീരനാണ് തലക്ക് അടിയേറ്റ് മരിച്ചത്. സംഭവത്തിൽ വീരന്റെ മകളുടെ ഭർത്താവ് കുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ശനിയാഴ്ച രാത്രിയാണ് വീരനെ മണ്ണാർക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീണ് പരിക്കേറ്റു എന്നായിരുന്നു പൊലീസിന് നൽകിയ മൊഴി. എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് പൊലിസിന് വ്യക്തമായതോടെ നടത്തിയ അന്വേഷണമാണ് കൊലപതകം പുറത്തുകൊണ്ടുവന്നത്.
 
മകൾ തങ്കമണിയുടെ വീട് പെയിന്റടിക്കാനാണ് വീരൻ വീട്ടിലെത്തിയത്. സംഭവദിവസം വീട്ടിൽ ബിരിയാണി വച്ചതുമായി ബന്ധപ്പെട്ട് കുമാരനും ഭാര്യ തങ്കമണിയും തമ്മിൽ വഴക്കുണ്ടായിരുന്നു. വഴക്കിനിടെ തങ്കമണിയെ കുമാരൻ തല്ലിയത് വീരൻ ചോദ്യം ചെയ്തു. ഇതാൺ കൊലപാതകത്തിൽ കലാശിച്ചത്. 
 
തുണിയിൽ കല്ലുവച്ചുകെട്ടി കുമാരൻ വീരന്റെ തലക്ക് അടിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. വീരന്റെ തലയുടെ പിൻഭാഗത്തേറ്റ മുറിവാണ് സംശയത്തിന് ഇടയാക്കിയത്. ഈ മുറിവാണ് മരണത്തിന് കാരണമായത് എന്ന് തൃശൂർ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽനിന്നും വ്യക്തമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments