Webdunia - Bharat's app for daily news and videos

Install App

പത്തുവയസുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, മണിക്കൂറുകളോളം മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കിടന്ന് പിതാവ്

Webdunia
തിങ്കള്‍, 30 നവം‌ബര്‍ 2020 (10:17 IST)
പത്തുവയസുകാരനായ മകനെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിപ്പിടിച്ച് മണീക്കൂറുകളോളം കിടന്ന് പിതാവ്, കാൺപ്പുരിലാണ് സംഭവം. വിഷാദ രോഗത്തിന് അടിമയായ ആലങ്കാർ ശ്രീവാസ്തവ എന്നയാളാണ് സ്വന്തം മകനെ കൊലപ്പെടുത്തിയത്. മണിക്കൂറുകൾക്ക് ശേഷം മകനെ കൊലപ്പെടുത്തിയ വിവരം ആലങ്കാർ ഭാര്യ സരികയെ അറിയിയ്ക്കുകയായിന്നു. സംഭവത്തിൽ ആലങ്കാാർ ശ്രീവാസ്തവയെ പൊലീസ് ആറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇയാൾ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് പുലർച്ചെവരെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കിടന്നു. 
 
പുലർച്ചെ അഞ്ചുമണിയോടെയാണ് മകനെ കൊലപ്പെടുത്തിയ കാര്യം ശ്രീവാസ്തവ ഭാര്യയെ അറിയിച്ചത്. ഭയന്നുപോയ ഭാര്യ ബന്ധുക്കളെ വിവരമറിയിയ്കുകയായിരുന്നു. ഇവർ വീട്ടിലെത്തിയതോടെയാണ് പിന്നീട് പൊലീസിനെ വിവരമറിയിച്ചത്. ഇനി മകനെ ആരും ശല്യപ്പെടുത്തില്ലെന്നും അവൻ സ്വസ്ഥമായി ഉറങ്ങുകയാണെന്നും ഭർത്താവ് പറഞ്ഞതായി സരിക മൊഴി നൽകി. ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ആലങ്കാർ കടുത്ത നിരാശയിലായിരുന്നു. മക്കളുടെ ഭാവിയെക്കുറിച്ച് ഓർത്ത് ഇയാൾ ഏറെ അവസ്ഥനായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments