15 വയസെന്ന് പിതാവ്, രേഖകളിൽ 17; പ്രണയിച്ച് ഒളിച്ചോടിയതെന്ന് ഓച്ചിറയിലെ പെൺകുട്ടിയും - പ്രതിയ്ക്ക് കുരുക്ക് മുറുകും

Webdunia
വ്യാഴം, 28 മാര്‍ച്ച് 2019 (08:28 IST)
ഓച്ചിറയിൽ നിന്നും തട്ടിക്കൊണ്ട് പോയെന്ന് ആരോപിക്കപ്പെട്ട പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വിദ്യാഭ്യാസ രേഖ. 17–09–2001 ആണ് രേഖയിലെ ജനനത്തീയതി. രേഖയുടെ ആധികാരികത  പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. 
 
പെൺകുട്ടിയെ മുഖ്യപ്രതി മുഹമ്മദ് റോഷനും കൂട്ടുപ്രതികളും ചേർന്ന് വീട്ടിനുള്ളിൽ നിന്നും മകളെ തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതി. മകൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും 15 വയസേ ആയിട്ടുള്ളുവെന്നുമായിരുന്നു പിതാവ് നൽകിയ പരാതിയിൽ പറഞ്ഞത്. 
 
എന്നാൽ, വിദ്യാഭ്യാസ രേഖകളിൽ കുട്ടിക്ക് 17 വയസാണ് കാണിക്കുന്നത്. ഇതിനാൽ പിതാവിന്റെ ആരോപണം വാസ്തവവിരുദ്ധമാണ്. അതേസമയം, പ്രായപൂർത്തിയാകാത്തതിനാൽ പ്രതിക്ക് കുരുക്ക് മുറുകും. പെണ്‍കുട്ടിയുടെ പ്രായത്തെപ്പറ്റി തെറ്റായ വിവരമാണ് രക്ഷിതാക്കള്‍ പൊലീസിന് നല്‍കിയതെന്ന് മുഹമ്മദ് റോഷന്റെ കുടുംബം പറഞ്ഞു.
 
ഇഷ്ടത്തിലാണെന്നും പതിനെട്ടു വയസു പൂര്‍ത്തിയായെന്നുമാണ് പെണ്‍കുട്ടിയും പറഞ്ഞത്. വീട്ടിൽ മറ്റ് കല്യാണം ആലോചിച്ചത് കൊണ്ടാണ് ഒളിച്ചോടി പോയതെന്നും റോഷൻ തന്നെ തട്ടിക്കൊണ്ട് പോയതല്ലെന്നും പെൺകുട്ടിയും നേരത്തേ വ്യക്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തുടർഭരണം ഉറപ്പെന്ന് ന്യൂസ് മലയാളം പ്രീ പോൾ സർവേ

ബാലറ്റ് പെട്ടിയില്‍ വലിയ ദ്വാരം; ഹോം വോട്ടിംഗില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്

ഈസ്റ്റര്‍ ദിനത്തില്‍ പോത്തിറച്ചിയുടെ വില കിലോയ്ക്ക് 500 രൂപയാക്കി, ചോദ്യം ചെയ്തതിന് ജനക്കൂട്ടത്തിന് നേരെ കത്തി വീശി

തൃശൂരിൽ ഇടത് ആധിപത്യം തുടരുമെന്ന് പുതിയ സർവേ; മണലൂരിൽ എൽഡിഎഫ്

ഇസ്രായേൽ ഡ്രോൺ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈൽ വർഷം, പൂർണ്ണമായും നശിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments