രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കാ‍ട്ടില്‍ ഉപേക്ഷിച്ചു

രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കാ‍ട്ടില്‍ ഉപേക്ഷിച്ചു

Webdunia
വ്യാഴം, 28 ജൂണ്‍ 2018 (17:31 IST)
രണ്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കാ‍ട്ടില്‍ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ മന്ദ്സോറിൽ ചൊവ്വാഴ്‌ചയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഒരാള്‍ അറസ്‌റ്റിലായി.

കുട്ടിയെ കാണാന്‍ ഇല്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്‌കൂളിന് സമീപത്തുള്ള വനപ്രദേശത്ത് നിന്നും കുട്ടിയെ ലഭിച്ചത്. കഴുത്തില്‍ ഗുരുതരമായി മുറിവേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.  പരിശോധനയില്‍ ക്രൂരമായ ലൈംഗിക പീഡനം നടന്നതായി വ്യക്തമായി.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുത്തച്ഛൻ അയച്ചതാണെന്ന് വിശ്വസിപ്പിച്ചാണ് കുട്ടിയെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയതെന്ന് ഇയാള്‍ പറഞ്ഞു. വനപ്രദേശത്ത് എത്തിച്ച് ലൈംഗികമായി ഉപയോഗിച്ചെന്നും കുട്ടി ബഹളം വെച്ചതോടെയാണ് കഴുത്തില്‍ മുറിവേല്‍പ്പിച്ചതെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കി.

പ്രതിയുടെ പക്കൽ നിന്ന് രക്തക്കറ പുരണ്ട വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

110 സീറ്റുകൾ നേടി മൂന്നാമതും ഭരിക്കും, അഞ്ച് ആളുകൾ പോയാൽ പ്രശ്നമല്ല: എം വി ഗോവിന്ദൻ

പശ്ചിമേഷ്യൻ സംഘർഷം, പറക്കാൻ ഇനി ചെലവ് കൂടും, ആഭ്യന്തര നിരക്ക് നിയന്ത്രണം പിൻവലിച്ച് കേന്ദ്രം

ക്ഷേമ പെൻഷൻ വിതരണം:ഏപ്രിൽ മാസത്തെ തുക മാർച്ച് 31 മുതൽ വിതരണം ചെയ്യും

ഇസ്രായേലിന്റെ ഡിമോണ ആണവ കേന്ദ്രത്തിന് സമീപം ഇറാന്‍ മിസൈല്‍ ആക്രമണം; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു

പാലക്കാട് പോരാട്ടം: സ്ഥാനാർത്ഥികളിൽ പണക്കാരൻ 'രമേഷ് പിഷാരടി', ഏറ്റുമുട്ടൽ കോടിപതികൾ തമ്മിൽ

അടുത്ത ലേഖനം
Show comments