Webdunia - Bharat's app for daily news and videos

Install App

യൂണിവേഴ്സിറ്റിക്കുള്ളിൽ വിദ്യാർത്ഥിനിയെ പിന്തുടർന്ന് കൊലപ്പെടുത്തി, സംഭവം ഇങ്ങനെ !

Webdunia
ചൊവ്വ, 26 നവം‌ബര്‍ 2019 (15:38 IST)
ഷിക്കഗോ: ഇല്ലിനോൾ യുണിവേഴ്സിറ്റിക്കുള്ളിൽ ബിരുദ വിദ്യാർത്ഥിയെ പിന്തുടർന്ന് കൊലപ്പെടുത്തി. നവംബർ 23 ശനിയാഴ്ച രാത്രിയായിരുനു സംഭവം. പാർക്കിംഗ് ഗ്യാരേജിൽ നിന്നും വാഹനം എടുക്കാനായി പോയ റൂത്ത് ജോർജ് എന്ന 19കാരിയെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ വാഹനത്തിന്റെ ബൂട്ട് സ്പേസിൽ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഡോണാൾഡ് ഡി ഇർമാനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൊലാപാതകത്തിന് പിന്നിൽ ഡൊണാൾഡ് ആണെന്ന് കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ യൂണിവേഴ്സിറ്റി ലൈബ്രറിയിൽനിന്നും ഗ്യരേജിലേക്ക് വാഹനം എടുക്കാൻ പോകുന്ന റൂത്തിനെ ഡോണാൾഡ് പിന്തുടരുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. തുടർന്ന് 2.10ഓടെ ഇയാൾ മാത്രം ഗ്യാരേജിൽനിന്നും തിരികെ പോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
 
സിറ്റിഎ ബ്ലൂലൈൻ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഡോണാൾഡ് പൊലീസിനോട് കുറ്റം സമ്മതിച്ചു. മറ്റൊരു കേസിൽ രണ്ടര വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി 2018ലാണ് ജെയിൽ മോചിതനായത്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതേവരെ പൊലീസിന് വ്യക്തമായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ഉത്രാടപ്പാച്ചില്‍ മഴയത്താകാം; ഈ ജില്ലകളില്‍ മുന്നറിയിപ്പ്

സപ്ലൈകോയില്‍ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യല്‍ ഓഫര്‍

വിസ കാലാവധി കഴിഞ്ഞും യുകെയിൽ തുടരുന്നു, വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൺ

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് 7000 രൂപ ഉത്സവബത്ത

അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് ഫംഗസും ഒരുമിച്ച് ബാധിച്ച 17കാരന് ജീവന്‍ തിരിച്ചു നൽകി മെഡിക്കല്‍ കോളേജ്

അടുത്ത ലേഖനം
Show comments