Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചോരകുഞ്ഞിനെ കൊന്ന് ചെടിച്ചട്ടിയിലാക്കി സെമിത്തേരിയില്‍ ഉപേക്ഷിച്ചു; പതിനെട്ടുകാരി അറസ്‌റ്റില്‍

ചോരകുഞ്ഞിനെ കൊന്ന് ചെടിച്ചട്ടിയിലാക്കി സെമിത്തേരിയില്‍ ഉപേക്ഷിച്ചു; പതിനെട്ടുകാരി അറസ്‌റ്റില്‍
കരോള്‍ട്ടണ്‍(ടെക്‌സസ്) , വ്യാഴം, 18 ഏപ്രില്‍ 2019 (18:28 IST)
പ്രസവത്തിന് പിന്നാലെ ചോരകുഞ്ഞിനെ ചെടിച്ചട്ടിയില്‍ കുഴിച്ചുമൂടിയ അമ്മയായ കൗമാരക്കാരി അറസ്‌റ്റില്‍. ജാസ്‌മിന്‍ ലോപസ് എന്ന പതിനെട്ടുകാരിയാണ് ക്രൂരത ചെയ്‌തത്. നടപടികള്‍ക്ക് ശേഷം കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു.

മാര്‍ച്ച് മൂന്നിനാണ് ജാസ്‌മിന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അന്വേഷണത്തിനൊടുവില്‍ ഈ മാസം 16നാണ് ഇവര്‍ അറസ്‌റ്റിലായത്.

വീട്ടിലെ ശുചിമുറിയില്‍ വെച്ചാണ് ജാസ്‌മിന്‍ പ്രസവിച്ചത്. കുഞ്ഞ് കരഞ്ഞതോടെ യുവതി തുണി ഉപയോഗിച്ചു കുട്ടിയുടെ മുഖം അമര്‍ത്തി പിടിച്ചു. മരണം സംഭവിച്ചുവെന്ന് ഉറപ്പാക്കാന്‍ പലതവണ ഈ പ്രവര്‍ത്തി തുടര്‍ന്നു. കുട്ടി മരിച്ചതോടെ മൃതദേഹം ഒരു കവറിലാക്കി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കൂട്ടുകാരിയുടെ വീട്ടിലെത്തി.

തുടര്‍ന്ന് ജാസ്‌മിനും കൂട്ടുകാരിയും അടുത്തുള്ള ഹോം ഡിപ്പോയില്‍ നിന്നും വലിയൊരു ചെടിച്ചട്ടിവാങ്ങി അതിനുള്ളില്‍ കുട്ടിയെ കിടത്തി മണ്ണിട്ട് മൂടുകയും അടുത്ത ദിവസം ചെടിച്ചട്ടി പെറി സെമിത്തേരിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

പ്രസവിച്ചയുടന്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നുമാണ് ജാസ്‌മിന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, അപ്പാര്‍ട്ട്‌മെന്റില്‍ സ്ഥാപിച്ചിരുന്ന കാമറയില്‍ കുട്ടിയെ കൊലപ്പെടുത്തുന്നതും മൃതദേഹം മറവ് ചെയ്യാന്‍ ശ്രമം നടത്തുന്നതും പതിഞ്ഞതാണ് യുവതിക്ക് വിനയായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“കാറിന്‍റെ വിന്‍ഡ്‌ഷീല്‍ഡ് നിങ്ങള്‍ എങ്ങനെ തിരിച്ചുവയ്ക്കും?” - വോട്ടുചെയ്ത ശേഷം കൂളിംഗ് ഗ്ലാസ് ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത ഗായികയ്ക്ക് സംവിധായകന്‍റെ പരിഹാസം!