Webdunia - Bharat's app for daily news and videos

Install App

അവിഹിതബന്ധമുണ്ടെന്ന സംശയം; യുവാവ് ഭാര്യയെയും മക്കളെയും ക്രൂരമായി കൊലപ്പെടുത്തി

Webdunia
ചൊവ്വ, 6 ഓഗസ്റ്റ് 2019 (14:15 IST)
അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പൊലീസില്‍ കീഴടങ്ങി. തെലങ്കാനയിലെ ഹൈദരാബാദിലെ വികാരാബാദിലാണ് സംഭവം. കൊലയ്‌ക്കു ശേഷം ഗുരു പ്രവീണ്‍ കുമാര്‍ (33) സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ ചാന്ദിനി. മക്കളായ അയാന്‍‍, മകള്‍ ക്രിസ്‌റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ് കൂട്ടക്കൊല നടന്നത്.

അഞ്ച് വര്‍ഷം മുമ്പ് വിവാഹിതയായ ചാന്ദിനി ആ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് പ്രവീണുമായി അടുക്കുന്നതും വിവാഹിതയായതും. യുവതിക്ക് ആദ്യ ബന്ധത്തില്‍ ജനിച്ച കുട്ടിയാണ് അയാന്‍. കഴിഞ്ഞ കുറച്ചു നാളുകളായി ചാന്ദിനിക്ക് അവിഹിതബന്ധമുണ്ടെന്ന് പ്രവീണ്‍ കുമാര്‍ സംശയിച്ചിരുന്നു. ഇതേ ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നു.

സംഭവദിവസം രാത്രി ചാന്ദിനിയുമായി വഴക്കിട്ട പ്രവീണ്‍ അമ്മയെയും സഹോദരനെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടു. തുടര്‍ന്ന് ചാന്ദിനിയെ ക്രൂരമായി മര്‍ദ്ദിച്ചു.  ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് യുവതിയുടെ തലയ്‌ക്കടിച്ചു. യുവതി മരിച്ചെന്ന് വ്യക്തമായതോടെ ആത്മഹത്യ ചെയ്യാനായിരുന്നു യുവാവിന്റെ പദ്ധതി.

ജീവനൊടുക്കിയാല്‍ മക്കള്‍ അനാഥരാകുമെന്ന തോന്നലാണ് കുട്ടികളെ കൊല്ലാന്‍ പ്രതിയെ പ്രേരിപ്പിച്ചത്.
അയാനെ ശ്വാസംമുട്ടിച്ച് കൊല്ലുകയും ക്രിസ്‌റ്റിയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ കീഴടങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി

അടുത്ത ലേഖനം
Show comments