Webdunia - Bharat's app for daily news and videos

Install App

അറുത്തെടുത്ത ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി ഭർത്താവ്

Webdunia
തിങ്കള്‍, 11 നവം‌ബര്‍ 2019 (16:06 IST)
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മുറിച്ചെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി ഭർത്താവ്. ആഗ്രയിലെ ഹരി പർഭത്ത് പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മദ്യത്തിന് അടിമയായ പ്രതി ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
 
നരേഷ് എന്ന യുവാവാണ് ഭാര്യ ശാന്തിയെ ക്രൂരമായി കൊലപ്പെടുത്തിയത്. നരേഷ് മദ്യത്തിന് അടിമയായിരുന്നു എന്നും ഇതെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു എന്നും പൊലീസ് പറയുന്നു. സംഭവ ദിവസം നരേഷ് വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. ഇത് തടഞ്ഞതോടെ കുപിതനായ പ്രതി ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല വെട്ടിയെടുത്ത് ഒരു പെട്ടിയിൽ സൂക്ഷിക്കുകയായിരുന്നു.
 
ശേഷം മൃതദേഹം കിടന്ന മുറി പുറത്തുനിന്നും പൂട്ടി. രാവിലെ ഉറക്കമുണർന്ന മക്കൾ അമ്മയെ അന്വേഷിച്ചെത്തിയതോടെ മൃതദേഹം കാണുകയും ബന്ധുക്കളെ വിവമറിയിക്കുകയുമായിരുന്നു. പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടയിലാണ് പെട്ടിയിൽ ഭാര്യയുടെ മുറിച്ചെടുത്ത തലയുമായി നരേഷ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഭാര്യക്ക് അവിഹിതബന്ധം ഉണ്ടായിരുന്നതിനാലാണ് കൊലപ്പെടുത്തിയത് എന്നാണ് പ്രതി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ചിങ്ങോലി ജയറാം കൊലക്കേസ് : രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം

സുരക്ഷിത ഭക്ഷണം. ഉറപ്പുവരുത്തൽ : 65432 പരിശോധനകൾ നടത്തി

മോശം കാലാവസ്ഥ; കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുത്

മണ്ണെണ്ണ മോഷ്ടിച്ച ശേഷം വെള്ളം ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയര്‍ അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം
Show comments