Publish Date: Tue, 18 Sep 2018 (17:21 IST)
Updated Date: Tue, 18 Sep 2018 (17:23 IST)
തന്നെ വിവാഹം കഴിക്കാൻ തയ്യാറാവാത്തതിന് വനിത പൊലീസുകാരി കൊട്ടേഷൻ നൽകി കാമുകന്റെ കൈ വെട്ടിയെടുത്തു. ജയലക്ഷ്മി എന്ന വനിതാ പൊലീസുകാരിയാണ് കാമുകനെ സ്വന്തമാക്കാനായി കൊട്ടേഷൻ നൽകിയത്.
വിരേഷും ജയലക്ഷ്മിയും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവർക്കും തമ്മിൽ വിവാഹം കഴിക്കാനായില്ല. ജയലക്ഷ്മി മറ്റൊരു വിവാഹം കഴിക്കുകയും ചയ്തു. എന്നാൽ വിവാഹത്തിനു ശേഷവും ജയലക്ഷ്മിക്ക് വിരേഷിനെ മറക്കാനിയിരുന്നില്ല. അതിനാൽ ആ വിവാഹ ബന്ധം അധികകലം തുടർന്നില്ല.
തന്നെ വിവാഹം ചെയ്യാൻ പിന്നീട് ജയലക്ഷ്മി വിരേഷിനോട് അവശ്യപ്പെടുകയായിരുന്നു. എന്നാൽ വിരേഷിന് ഇതിനോട് താൽപര്യം ഉണ്ടായിരുന്നില്ല. ഇതോടെയാണ് കാമുകനെ സ്വന്തമാക്കുന്നതിനായി ജയലക്ഷ്മി കൊട്ടേഷൻ നൽകിയത്. ഇരുവരും അമ്പലത്തിൽ പ്രാർത്ഥിക്കാൻ വന്ന സമയത്ത് മുൻ നിശ്ചയിച്ച പ്രകാരം ഗുണ്ടകൾ വിരേഷിനെ അക്രമിക്കുകയും കൈപ്പത്തി വെട്ടിയെടുക്കുകയുമായിരുന്നു.
സംഭവത്തിൽ കുമാർ, ആനന്ദ്, ശ്രാവൺ കുമാർ എന്നീ ഗുണ്ടാംഗങ്ങൾ പൊലീസ് പിടിയിലായതോടെയാണ് കഥകളെല്ലാം പുറത്തായത്. അംഗവൈകല്യം ഉണ്ടായാൽ വേറെയാരും വിരേഷിനെ വിവാഹം കഴിക്കില്ലെന്നും അപ്പോൾ തന്നെ വിവാഹം ചെയ്യാൻ വിരേഷ് തയ്യാറവും എന്നുകരുതിയാണ് കൊപ്ട്ടേഷൻ നൽകിയത് എന്ന് ജയലക്ഷ്മി പൊലീസിനു മൊഴി നൽകി.