മുത്തശിയെ വിഷം നൽകി കൊലപ്പെടുത്തിയ ചെറുമകനും ഭാര്യക്കും ജീവപര്യന്തം തടവ്

എ കെ ജെ അയ്യർ
തിങ്കള്‍, 20 ജനുവരി 2025 (15:37 IST)
പാലക്കാട്: മുത്തശ്ശിയെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ചെറുമകനും ഭാര്യയ്ക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മണ്ണാര്‍കാട് കരിമ്പുഴ തോട്ടട ഈങ്ങാക്കോടന്‍ മമ്മിയുടെ ഭാര്യ നബീസ (71)കൊല്ലപ്പെട്ട കേസിലാണ് മകളുടെ മകനായ പടിഞ്ഞാറ്റതില്‍ ബഷീര്‍ (42) ഭാര്യ ഫസീല (37) എന്നിവരെ മണ്ണാര്‍കാട് പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്.
 
ജീവപര്യന്തം തടവിനൊപ്പം 2 ലക്ഷം രൂപാ വീതം പിഴയും നല്‍കണം. വിഴതുകയില്‍ 2 ലക്ഷം രൂപാ മരിച്ച നബീസയുടെ ഭിന്നശേഷിക്കാരിയായ മകള്‍ ആയിഷയ്ക്ക് നല്‍കാനാണ് കോടതി വിധി. മുമ്പ് ഭര്‍ത്യ പിതാവ് മുഹമ്മദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് ഫസീലയ്ക്ക് 5 വര്‍ഷം കഠിന തടവും അര ലക്ഷം രൂപാ പിഴയും കോടതി വിധിച്ചിരുന്നു.
 
2016 ജൂണിലാണ് നബീസ കൊല്ലപ്പെട്ടത്. വീട്ടിലെ 43 വവന്റെ സ്വര്‍ണ്ണം കാണാതായതിന്റെ പിന്നില്‍ ഫസീലയാണെന്ന് മരിച്ച നബീസ നാട്ടുകാരോടും അയല്‍ക്കാരോടും പറഞ്ഞു എന്നതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയച്ചത്. ബന്ധുവീട്ടിലായി നബീസയെ ചെറുമകനായ ബഷീര്‍ വാടക വീട്ടില്‍ എത്തിച്ച് രാത്രി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ബലമായി കഴിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം രാത്രി തന്നെ ആര്യമ്പാവ് ചെട്ടിപ്പടി ഭാഗത്ത് മൃതദ്ദേഹം ഉപേക്ഷിച്ചു. മൃതദേഹത്തിനടുത്ത് ഉണ്ടായിരുന്ന സഞ്ചിയില്‍ ആത്മഹത്യാ കുറിപ്പ് ഉണ്ടായിരുന്നു എങ്കിലും നബിസയ്ക്ക് എഴുതാനും വായിക്കാനും അറിയിലെന്ന കാര്യം അറിഞ്ഞ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബഷീറും സഫീലയും പിടിയിലായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

അടുത്ത ലേഖനം
Show comments