എന്തുകൊണ്ട് പൃഥ്വിരാജിന്റേയും പൂർണിമയുടെയും മൊഴികൾ എടുത്തില്ല? - ദിലീപ് രണ്ടും കൽപ്പിച്ച്

ഭീഷണി കോളിൽ സുനി പറഞ്ഞിരുന്നത് പൃഥ്വിരാജിന്റേയും പൂർണിമയുടെയും പേരുകൾ, പരാതി നൽകിയിട്ടും എന്തുകൊണ്ട് അവരുടെ മൊഴി ശേഖരിച്ചില്ല?

Webdunia
വെള്ളി, 24 നവം‌ബര്‍ 2017 (15:50 IST)
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം പൊലീസ് അങ്കമാലി കോടതിയിൽ ഹാജരാക്കി. ആദ്യബന്ധം തകർന്നതിനു പിന്നിൽ നടിയാണെന്നും ഇതാണ് നടിയെ ആക്രമിക്കാൻ കാരണമായതെന്നുമാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ, വിചാരണ കോടതിയിൽ എത്തുമ്പോൾ കളിയാകെ മാറും.
 
ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ള രണ്ടും കൽപ്പിച്ച് തന്നെയാണ്. പ്രധാനതെളിവുകളായ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെത്താൻ കഴിയാത്തത് പൊലീസിനു തലവേദനയാകും. കോടതിയിൽ ഇത് ആയുധമാക്കാൻ രാമൻപിള്ള ശ്രമിക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 
 
നേരത്തേ ജാമ്യ ഹർജി സമർപ്പിച്ചപ്പോൾ, സുനി ജയിലിൽ നിന്നു നടത്തിയ ഗൂഢാലോചനയിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന സിനിമാപ്രവർത്തകരെ എന്തുകൊണ്ടാണ് പൊലീസ് ചോദ്യം ചെയ്യാത്തതെന്നും അവരുടെ മൊഴി രേഖപ്പെടുത്താത്തതെന്താണെന്നും രാമൻപിള്ള ഹൈക്കോടതിയിൽ ചോദിച്ചിരുന്നു.
 
വിചാരണ സമയത്ത് ഇക്കാര്യം വീണ്ടും എടുത്തിടാൻ സാധ്യതയുണ്ട്. ജയിലിൽ വെച്ച് സുനി നാദിർഷായേയും അപ്പുണ്ണിയേയും ഭീഷണിപ്പെടുത്തി വിളിച്ച സമയത്ത് നടൻ പൃഥ്വിരാജ്, നടി പൂർണിമ ഇന്ദ്രജിത്ത്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ പേരുകളായിരുന്നു സുനി പറഞ്ഞത്. ഈ ഫോൺകോളിന്റെ റെ‌ക്കോർഡ് സഹിതമാണ് ദിലീപ് ഡിജിപിക്ക് നൽകിയത്. കോടതിയിൽ പൊലീസ് വിയർക്കുമോ ദിലീപ് വിയർക്കുമോ എന്ന് കണ്ടറിയാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; 300ലേറെ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ വരാനിരിക്കുന്നു, ഭീഷണിയുമായി ഐആർജിസി

ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, പശ്ചിമേഷ്യ യുദ്ധഭീതിയിൽ: സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

വിപ്ലവകാരിയായി ഉദയം ചെയ്ത് സ്വേച്ഛാധിപതിയായി ഒടുക്കം, ആയത്തൊള്ള അലി ഖമനേയിയുടെ ജീവിതം

പശ്ചിമേഷ്യൻ സംഘർഷം: കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, പ്രവാസികൾ പ്രതിസന്ധിയിൽ

അടുത്ത ലേഖനം
Show comments