എന്തുകൊണ്ട് പൃഥ്വിരാജിന്റേയും പൂർണിമയുടെയും മൊഴികൾ എടുത്തില്ല? - ദിലീപ് രണ്ടും കൽപ്പിച്ച്

ഭീഷണി കോളിൽ സുനി പറഞ്ഞിരുന്നത് പൃഥ്വിരാജിന്റേയും പൂർണിമയുടെയും പേരുകൾ, പരാതി നൽകിയിട്ടും എന്തുകൊണ്ട് അവരുടെ മൊഴി ശേഖരിച്ചില്ല?

Webdunia
വെള്ളി, 24 നവം‌ബര്‍ 2017 (15:50 IST)
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം പൊലീസ് അങ്കമാലി കോടതിയിൽ ഹാജരാക്കി. ആദ്യബന്ധം തകർന്നതിനു പിന്നിൽ നടിയാണെന്നും ഇതാണ് നടിയെ ആക്രമിക്കാൻ കാരണമായതെന്നുമാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ, വിചാരണ കോടതിയിൽ എത്തുമ്പോൾ കളിയാകെ മാറും.
 
ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ള രണ്ടും കൽപ്പിച്ച് തന്നെയാണ്. പ്രധാനതെളിവുകളായ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെത്താൻ കഴിയാത്തത് പൊലീസിനു തലവേദനയാകും. കോടതിയിൽ ഇത് ആയുധമാക്കാൻ രാമൻപിള്ള ശ്രമിക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 
 
നേരത്തേ ജാമ്യ ഹർജി സമർപ്പിച്ചപ്പോൾ, സുനി ജയിലിൽ നിന്നു നടത്തിയ ഗൂഢാലോചനയിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന സിനിമാപ്രവർത്തകരെ എന്തുകൊണ്ടാണ് പൊലീസ് ചോദ്യം ചെയ്യാത്തതെന്നും അവരുടെ മൊഴി രേഖപ്പെടുത്താത്തതെന്താണെന്നും രാമൻപിള്ള ഹൈക്കോടതിയിൽ ചോദിച്ചിരുന്നു.
 
വിചാരണ സമയത്ത് ഇക്കാര്യം വീണ്ടും എടുത്തിടാൻ സാധ്യതയുണ്ട്. ജയിലിൽ വെച്ച് സുനി നാദിർഷായേയും അപ്പുണ്ണിയേയും ഭീഷണിപ്പെടുത്തി വിളിച്ച സമയത്ത് നടൻ പൃഥ്വിരാജ്, നടി പൂർണിമ ഇന്ദ്രജിത്ത്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ പേരുകളായിരുന്നു സുനി പറഞ്ഞത്. ഈ ഫോൺകോളിന്റെ റെ‌ക്കോർഡ് സഹിതമാണ് ദിലീപ് ഡിജിപിക്ക് നൽകിയത്. കോടതിയിൽ പൊലീസ് വിയർക്കുമോ ദിലീപ് വിയർക്കുമോ എന്ന് കണ്ടറിയാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments