Webdunia - Bharat's app for daily news and videos

Install App

ചെങ്ങന്നൂരില്‍ ചെങ്കൊടി പാറിക്കാന്‍ മഞ്ജു വാര്യര്‍ ?; ഈ ദിവസങ്ങളില്‍ സംഭവിച്ചത് അപ്രതീക്ഷിത നീക്കങ്ങള്‍ - പ്രഖ്യാപനം വൈകില്ല

ചെങ്ങന്നൂരില്‍ ചെങ്കൊടി പാറിക്കാന്‍ മഞ്ജു വാര്യര്‍ ?; ഈ ദിവസങ്ങളില്‍ സംഭവിച്ചത് അപ്രതീക്ഷിത നീക്കങ്ങള്‍ - പ്രഖ്യാപനം വൈകില്ല

Webdunia
ചൊവ്വ, 23 ജനുവരി 2018 (19:43 IST)
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഇടതു - വലതു മുന്നണികളെ കൂടാതെ ബിജെപിയേയും സമ്മര്‍ദ്ദത്തിലാക്കുന്നു. ജനപിന്തുണയില്‍ ഇടിവ് വന്നിട്ടില്ലെന്ന് സി‌പിഎമ്മിന് തെളിയിക്കേണ്ടി വരുമ്പോള്‍ കൈവിട്ട് പോയ സീറ്റ് തിരിച്ച് പിടിക്കുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന സാധ്യത ഇത്തവണ വിജയമാക്കി തീര്‍ക്കുകയെന്ന ഏക ലക്ഷ്യമാണ് ബിജെപിക്കുള്ളത്.

എംഎൽഎയായ കെകെ രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തേണ്ടതിനാല്‍ സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മുന്നണികളില്‍ സജീവമായി.

വിജയം ആവര്‍ത്തിച്ചു സീറ്റ് സീറ്റ് നിലനിർത്തേണ്ട അവസ്ഥയാണ് സിപിഎമ്മിനുള്ളത്. സർക്കാരിന്റെ വിലയിരുത്തലാകും ഈ ഉപതെരഞ്ഞെടുപ്പ് എന്നതിനാല്‍ ജനസമ്മതിയുള്ള ഒരു സ്വതന്ത്ര സ്ഥാനാർഥിയെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. ഈ ലിസ്‌റ്റില്‍ മുന്‍ പന്തിയിലുള്ള വ്യക്തി സിനിമാ നടി മഞ്ജു വാര്യരാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് മഞ്ജു ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അവരുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും സംസാരിച്ചെന്നും, സ്ഥനാര്‍ഥിത്വം സംബന്ധിച്ച് സൂചനകള്‍ നല്‍കിയെന്നുമാണ് വിവരം.

അതേസമയം, കഴിഞ്ഞ തവണ പരാജയപ്പെട്ട പിസി വിഷ്ണുദാസ് തന്നെയാകും യിഡിഎഫ് സ്ഥാനാർഥി. മുതിര്‍ന്ന നേതാവും യുഡിഎഫ് ആലപ്പുഴ ജില്ലാ ചെയര്‍മാനുമായ എം മുരളിയുടെ പേരും ഉയര്‍ന്നു വരുന്നുണ്ട്. ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീധരൻ പിള്ളയാകും ബിജെപിക്കായി വോട്ട് തേടുക.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ആശങ്ക പകരുന്ന രാഷ്‌ട്രീയ നീക്കങ്ങളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിന്റെ (എം) പിന്തുണ സിപിഎമ്മിനായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡിഎയുമായുള്ള അടുപ്പം അവസാനിപ്പിച്ചുവെന്നും ഇടതിനൊപ്പമായിരിക്കും ചെങ്ങന്നൂരില്‍ നില്‍ക്കുകയെന്നും എസ് എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്ന് വ്യക്തമാക്കിയിരുന്നു.

വെള്ളാപ്പള്ളിയുടെയും കേരളാ കോണ്‍ഗ്രസിന്റെയും നീക്കം സിപിഎമ്മിനെ തുണയ്‌ക്കുമ്പോള്‍ നഷ്‌ടം കോണ്‍ഗ്രസിനും  ബിജെപിക്കുമാണ്. ശ്രീധരൻ പിള്ളയ്ക്ക് കഴിഞ്ഞ തവണ 42,682 വോട്ട് ലഭിച്ചത് ബിഡിജെഎസിന്റെ പിന്തുണ  ഉള്ളതിനാലായിരുന്നു. എന്നാല്‍, വെള്ളാപ്പള്ളിയുടെ പുതിയ നീക്കം ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം.

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസിന് (എം) ശക്തമായ സ്വാധീനമുണ്ട്. തിരുവന്‍‌വണ്ടൂര്‍, മാന്നാര്‍, വെണ്മണി എന്നീ ഭാഗങ്ങളിലും മാണി വിഭാഗം ശക്തമാണ്. അതിനാല്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനോട് കേരളാ കോണ്‍ഗ്രസ് അടുക്കുന്നത് തിരിച്ചടിയാകുന്നത് കോണ്‍ഗ്രസിനാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel Iran Conflict: ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ അടിപതറി സെൻസെക്സും നിഫ്റ്റിയും, സ്വർണവിലയിലും ക്രൂഡ് ഓയിൽ വിലയിലും കുതിപ്പ്

Kerala Weather: വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; ചക്രവാതചുഴിക്കൊപ്പം പടിഞ്ഞാറന്‍ കാറ്റും

Air India Plane Crash: ഗതാഗത കുരുക്ക് കാരണം പത്ത് മിനിറ്റ് വൈകി; നെഞ്ചിടിപ്പ് മാറാതെ ഭൂമി ചൗഹാന്‍

Israel vs Iran: ഓപ്പറേഷൻ റൈസിംഗ് ലയൺ: ഇറാനെതിരായ സൈനിക നടപടികൾ ദിവസങ്ങളോളം നീണ്ടുനിൽക്കും, വ്യക്തമാക്കി നെതന്യാഹു

Ramesh Vishwaskumar: 'ചുറ്റിലും വിമാനത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നുകിടക്കുന്നു, ഞാന്‍ പേടിച്ചു, എഴുന്നേറ്റ് ഓടി'; എയര്‍ ഇന്ത്യ അപകടത്തില്‍ നിന്നു രക്ഷപ്പെട്ട രമേശ് പറയുന്നു

അടുത്ത ലേഖനം
Show comments