വീണ്ടും നിപയെ തോൽപ്പിച്ച് കേരളം, ഇനി ജാഗ്രത പുലർത്തേണ്ടത് ഇക്കാര്യങ്ങളിൽ !

Webdunia
ചൊവ്വ, 23 ജൂലൈ 2019 (15:47 IST)
രണ്ടാമതും സംസ്ഥാനത്ത് ഭീതി പടർത്തിയ നിപയെ യാതൊരു നഷ്ടവും കൂടാതെ പരാജയപ്പെടുത്തിയിരിക്കുകയാണ് സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ കരുത്ത്. എറണാകുളത്ത് നിപ ബാധിച്ച യുവാവ് പൂർണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. ഇതോടെ എറണാകുളം ജില്ലയെ നിപ മുക്ത ജില്ലയായി ആരോഗ്യ മന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ചു.
 
കഴിഞ്ഞ വർഷം കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഉണ്ടായ നിപ ബാധ 17 ജീവനുകളാണ് കവർന്നെടുത്തത്. സംസ്ഥാനത്തെ സർക്കാർ സ്വകാര്യ ആരോഗ്യ പ്രതിരോധ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചതിനാലാണ് മരണസംഘ്യ പതിനേഴിൽ ഒതുക്കാനായത്, കോഴിക്കോട് ഒരു ഭീകര അന്തരീക്ഷം തന്നെ നിപ ഉണ്ടാക്കി. നിപ കെട്ടടങ്ങി മാസങ്ങളോളം ഈ ഭീതി നിലനിഒൽക്കുകയും ചെയ്തു.
 
കോഴിക്കോട് നിപബാധ കെട്ടടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ എറണാകുളത്ത് വീണ്ടും നിപ ബാധയുണ്ടായത് സംസ്ഥാനത്തെ ആകെ ഞെട്ടിച്ചു. 338 പേരെ നീരീക്ഷിച്ചു.17 പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 58 സാംപിളുകൾ പരിശോധനക്ക് അയച്ചു. എന്നാൽ തുടക്കത്തിൽ താന്നെ കണ്ടെത്താൻ സാധിച്ചതോടെ വൈറസ് മറ്റാരിലേക്കും പകർന്നിരുന്നില്ല.
 
രോഗബാധ ഒഴിഞ്ഞുപോയെങ്കിലും ജാഗ്രത നമ്മൾ ഇനിയും തുടരേണ്ടതുണ്ട്. നഷ്ണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് 36 വവ്വാലുകളിൽനിന്നും ശേഖരിച്ച സാംപിളുകളിൽ 12 എണ്ണത്തിൽ വൈറസ് ബാധ കണ്ടെത്തിയിരുന്നു. എറണാകുളത്തുനിന്നും ശേഖരിച്ച സാംപിളുകളാണ് ഇത്. 
 
വവ്വാലുകളിൽ വൈറസ് ബാധ നിലനിൽക്കാൻ സാധ്യത ഉള്ളതിനാൽ നിലത്തുവീണതോ വാവ്വാലുകളോ മറ്റു ജീവികളോ കടിച്ച പാടുകൾ ഉള്ളതോ ആയ പഴങ്ങൾ കഴിക്കാതിരിക്കുക. പനിയോ മറ്റു ആരോഗ്യ പ്രശ്നങ്ങളോ തോന്നിയാൽ ആശുപത്രിയിൽ ചികിത്സ തേടാൻ മടുക്കുകയും ചെയ്യരുത്. ഭയമില്ലാതെ ഭാവിയിലേക്കുള്ള കരുതൽ സ്വീകരിക്കുകയാണ് ഇനി വേണ്ടത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

Ayatollah Khamenei: വലത് കൈ നഷ്ടമായത് 'ടേപ് റെക്കോർഡർ' ആക്രമണത്തിൽ; ഖമനയി പള്ളിയിൽ പ്രാർത്ഥനയിലായിരുന്നു !

എന്തിന് എന്നെ മാത്രം മാറ്റിനിർത്തുന്നു, സിപിഎം സെക്രട്ടറിയേറ്റിൽ വൈകാരികമായി പ്രതികരിച്ച് കെ കെ ശൈലജ

വർക്കലയിൽ ജോയ് മത്സരിക്കും; എ.എ.റഹീം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

ഖമേനിയുടെ മരണം: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സാദ്ധ്യമോ?, വിദേശകാര്യ വിദഗ്ധൻ ബ്രഹ്മദീപ് അലൂനെ എഴുതുന്നു

പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; 300ലേറെ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ

അടുത്ത ലേഖനം
Show comments