Webdunia - Bharat's app for daily news and videos

Install App

ഫിഫ ലോകകപ്പ്: പെറുവിന്‍റെ വരവാണ് വരവ്!

Webdunia
ശനി, 2 ജൂണ്‍ 2018 (13:05 IST)
36 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫുട്‌ബോള്‍ ലോകകപ്പില്‍ പെറു എന്നൊരു രാജ്യം കളിച്ചിരുന്നു എന്ന് സ്‌പോര്‍ട്‌സ് പ്രേമിയായ ഏതെങ്കിലും മുത്തശ്ശി കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുത്തിട്ടുണ്ടാവും. എന്നാല്‍ ആ കഥയെ വെറും പഴങ്കഥയാക്കാനൊരുങ്ങുകയാണ് പെറു.
 
36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പില്‍ കളിക്കാന്‍ യോഗ്യത നേടിയ പെറു ഇത്തവണ എത്ര വലിയ ഗെയിം പുറത്തെടുക്കും എന്നൊന്നും ആര്‍ക്കും ആശങ്കയില്ല. യോഗ്യത നേടിയല്ലോ എന്ന ആശ്വാസമാണ് പെറു ടീമിനുപോലുമുള്ളത്.
 
ഫിഫ റാങ്കിംഗ് 11 ഉള്ള പെറുവിന് ഈ ലോകകപ്പില്‍ യാതൊരു സാധ്യതയും ആരും കല്‍പ്പിച്ചുനല്‍കുന്നില്ല. എന്നാല്‍ ഇവരെ അങ്ങനെ എഴുതിത്തള്ളുകയും വേണ്ട. ചെറിയവര്‍ ചിലപ്പോള്‍ വിപ്ലവം സൃഷ്ടിക്കും. 
 
ഒരു സിനിമയെ വെല്ലുന്ന സംഭവവികാസങ്ങളിലൂടെയാണ് ലോകകപ്പ് കളിക്കാനുള്ള യോഗ്യത നേടിയതെങ്കിലും പൌളോ ഗ്വുറെയ്‌റോ ക്യാപ്ടനായ ടീം ചില അത്ഭുതങ്ങള്‍ കാഴ്ചവച്ചേക്കാം. റിക്കാര്‍ഡോ ഗാരികയാണ് അവരുടെ പരിശീലകന്‍.
 
എന്നാല്‍ ആക്രമണത്തില്‍ വലിയ വിശ്വാസമില്ലാത്ത പെറുവിന് സി ഗ്രൂപ്പില്‍ ഫ്രാന്‍സിനെപ്പോലെയുള്ള അറ്റാക്ക് വീരന്‍മാരുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സ്; ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്ത് പന്ത് (വീഡിയോ)

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

അടുത്ത ലേഖനം
Show comments