വീണു, വീണ്ടും വീണു, ഒടുക്കം ഗോൾ!- നെയ്മറാണ് കളിയിലെ താരം

വീണ് വീണ് ഗോൾ!

Webdunia
ശനി, 23 ജൂണ്‍ 2018 (10:35 IST)
റഷ്യൻ ലോകകപ്പിന്റെ രണ്ടാം റൗണ്ട് പുരോഗമിക്കുമ്പോൾ ഏറ്റവും കൂടുതൽ ട്രോളുകൾക്ക് വിധേയനായ താരമാണ് ബ്രസീൽ നെയ്മർ. കളിക്കളത്തിലെ വീഴ്ചകൾ നെയ്മറിനെ താരമാക്കി. ആദ്യ മൽസരത്തിൽ പത്തു തവണയിലേറെ ഫൗളേറ്റു വീണ നെയ്മറിനെ കളിയാക്കി ട്രോളുകൾ ഒരുപാട് വന്നിരുന്നു.
 
വീഴ്ചയുടെ കാര്യത്തിൽ പക്ഷേ രണ്ടാം മൽസരത്തിലും താരം മോശമാക്കിയില്ല. കോസ്റ്ററിക്കയ്ക്കെതിരായ മൽസരത്തിലും പതിവു കാഴ്ചയായിരുന്നു. മൽസരത്തിലുടനീളം പരിഹാസ്യനായി മാറിയ നെയ്മർ പക്ഷേ അവസാനം ഗോൾ വല ചലിപ്പിച്ചു.  
 
ഇത്തവണത്തെ കളിയിലും ഗോളടിക്കാനായില്ലെങ്കിൽ അത്രമേൽ പരിഹാസ്യനായെനെ ഈ ബ്രസീലിയൻ താരം.  പരിശീലനത്തിനിടെ ഏറ്റ പരുക്കാണ് നെയ്മറിന്റെ വീഴ്ചയ്ക്ക് പിന്നിലെന്നാണ് ആരാധകർ പറയുന്നത്. ഇടയ്ക്കിടെ നിലംപതിക്കുന്ന നെയ്മറിനെ കണ്ട് ബ്രസീൽ ആരാധകർക്കുപോലും കലിവന്നു. 
 
കോസ്റ്ററിക്കൻ പ്രതിരോധം പിളർത്താനാകാതെ ബ്രസീൽ പരുങ്ങി. വമ്പൻ താരങ്ങൾക്ക് മേൽ സമ്മർദ്ദം വന്നു തുടങ്ങിയതോടെ ആരാധകർ കലിപൂണ്ടു. ഇതിനിടെ 77–ആം മിനിറ്റിൽ കോസ്റ്ററിക്കയുടെ പെനൽറ്റി ബോക്സിൽ ജിയൻകാർലോ ഗൊൺസാലസ് നെയ്മറെ ഫൗൾ ചെയ്തെന്നു ചൂണ്ടിക്കാട്ടി റഫറി ബ്യോൺ കുയ്പ്പേഴ്സ് സ്പോട്ടിലേക്കു വിരൽ ചൂണ്ടി. 
 
പക്ഷേ, കോസ്റ്ററിക്ക താരങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടെ ഈ തീരുമാനം വിഎആർ ഉപയോഗിച്ച് പുനഃപരിശോധിച്ചപ്പോൾ ഫൗൾ അല്ലെന്നു കണ്ടെത്തി. ഇതോടെ പെനൽറ്റി നിഷേധിച്ചു. പെനൽറ്റി എടുക്കാൻ ഒരുങ്ങിനിന്ന നെയ്മർ ഒരിക്കൽക്കൂടി പരിഹാസ്യനായി. പെനൽറ്റിക്കായി നെയ്മർ കളിച്ച നാടകമാണെന്ന് വരെ മറ്റ് ഫാൻസ് പറഞ്ഞ് തുടങ്ങി. 
 
ഇടയ്ക്ക് സമയം കളയാൻ കോസ്റ്ററിക്കൻ താരങ്ങൾ പരുക്ക് അഭിനയിച്ച് വീണതോടെ നെയ്മറിന്റെ നിയന്ത്രണം വിട്ടു. ക്രുദ്ധനായി പന്തിൽ ആഞ്ഞിടിച്ച് പ്രതിഷേധിച്ച നെയ്മറിനെ റഫറി മഞ്ഞക്കാർഡ് കാട്ടി മെരുക്കി. മൽസരം ഇൻജുറി ടൈമിലേക്ക് കടന്നതോടെ ബ്രസീലിന്റെ കഷ്ടകാലം തീർന്നു. രണ്ടാം പകുതിയുടെ ഇൻജുറി ടൈമായി അനുവദിക്കപ്പെട്ടത് ആറു മിനിറ്റ്. ആ ആറു മിനിറ്റിൽ രണ്ട് ഗോൾ. ഒന്ന് കുട്ടീഞ്ഞോയുടെ വക, മറ്റൊന്ന് പരിഹാസങ്ങൾ ഏറ്റുവാങ്ങിയ നെയ്മറിന്റെ വക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാറ്ററായാണ് തുടങ്ങിയത്, ഓൾ റൗണ്ടറാക്കി മാറ്റിയത് പാക് സൂപ്പർ ലീഗ്: സൈയിം അയൂബ്

അവർ അപമാനിച്ചു, ഇറങ്ങി പോരേണ്ടി വന്നു, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗില്ലെസ്പി

ഐസിസി ടൂർണമെന്റുകൾക്ക് ഇന്ത്യയ്ക്കെന്നും പ്രത്യേക പരിഗണന, വിമർശനവുമായി ജെയിംസ് നീഷാം

എംസിജി പോലുള്ള വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ കളിക്കേണ്ടത് രഹാനെയേയും പുജാരയേയും പോലെ, ഉപദേശവുമായി ഉത്തപ്പ

Sarfaraz Khan : സർഫറാസ് കതകിൽ മുട്ടുകയല്ല, കതക് ചവിട്ടി പൊളിക്കുകയാണ്, ചെന്നൈ പ്ലേയിൽ ഇലവനിൽ തന്നെ കളിപ്പിക്കണമെന്ന് അശ്വിൻ

അടുത്ത ലേഖനം
Show comments