‘മമ്മൂട്ടി, ലാൽ എന്നിവർക്ക് പത്മ അവാർഡ് കിട്ടിയിട്ടുണ്ട്‘; ഇവർക്കൊക്കെ എന്തിന് കൊടുത്തു? പണം മുടക്കി നേടിയവരുണ്ടെന്ന് ജഗതിയുടെ മകൾ

Webdunia
ബുധന്‍, 12 ജൂണ്‍ 2019 (14:52 IST)
പലര്‍ക്കും പത്മ അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ ഇവര്‍ക്കൊക്കെ ഇത് എന്തിനു കൊടുത്തു എന്ന് കരുതാറുണ്ടെന്ന് ജഗതിയുടെ മകള്‍ പാര്‍വതി. ജഗതിക്ക് ഇതുവരെ പത്മ അവാര്‍ഡുകള്‍ നൽകാത്തതിനെ എതിർത്തും പാർവതി സംസാരിക്കുന്നുണ്ട്.മണപ്പുറം ഗ്രൂപ്പിന്റെ വി.സി. പത്മനാഭന്‍ മെമ്മോറിയല്‍ എക്‌സലന്‍സ് അവാര്‍ഡ് സ്വീകരിക്കാന്‍ ജഗതിയ്‌ക്കൊപ്പം എത്തിയപ്പോഴാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്.
 
‘ഒരിക്കലും അവാര്‍ഡ് കിട്ടാത്തതിനെ പറ്റി അച്ഛന്‍ പരാതി പറയില്ല. ഇപ്പോള്‍ പറഞ്ഞതു ഞങ്ങള്‍ മക്കളുടെ പരിഭവം മാത്രമാണ്. ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലിയ അവാര്‍ഡ് എന്ന് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. ഒരു അവാര്‍ഡും അദ്ദേഹം കാര്യമായി കണ്ടിട്ടില്ല. നല്ല ആരോഗ്യവാനായി ഇരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് ഇത്തരം അവാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹത ഉണ്ടായിരുന്നുവെന്നു തന്നെയാണു വിശ്വാസം.’
 
‘മമ്മൂട്ടി, ലാല്‍ എന്നിവരൊക്കെ പത്മ അവാര്‍ഡുകള്‍ നേടിയവരാണ്. അവരെപ്പോലെ പലര്‍ക്കും അത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. പക്ഷേ, എല്ലാവര്‍ക്കും അങ്ങിനെയല്ല. ജാതി, രാഷ്ട്രീയം എല്ലാം അതില്‍ മാനദണ്ഡമാകുന്നുണ്ട്. പണമൊഴുക്കി നേടിയവരുമുണ്ട്.’ അവാര്‍ഡ് ചടങ്ങിന് ശേഷം മനോരമയുമായുള്ള അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments