Webdunia - Bharat's app for daily news and videos

Install App

ആ സിനിമ ചെയ്തിരുന്നെങ്കില്‍ അങ്കമാലിക്കാര്‍ ഞങ്ങളെ തല്ലിക്കൊന്നേനെ; സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ പെപ്പെയുടെ റോള്‍ തനിക്ക് വന്നതാണെന്ന് ധ്യാന്‍

അന്ന് ആ സിനിമ ചെയ്യാതിരുന്നത് നന്നായെന്നും ധ്യാന്‍ പറയുന്നു

രേണുക വേണു
വെള്ളി, 21 ജൂണ്‍ 2024 (11:11 IST)
Antony Varghese and Dhyan Sreenivasan

ആന്റണി വര്‍ഗീസ് (പെപ്പെ), അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍, അന്ന രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. 2017 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു. അങ്കമാലി ഡയറീസിലെ ആന്റണി വര്‍ഗീസിന്റെ റോളിലേക്ക് ആദ്യം വിളിച്ചത് തന്നെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. അന്ന് ആ സിനിമ ചെയ്യാതിരുന്നത് നന്നായെന്നും ധ്യാന്‍ പറയുന്നു. 
 
' അങ്കമാലി ഡയറീസിന്റെ കഥ ആദ്യമായി കേട്ട ഒരാളാണ് ഞാന്‍. അതും പെപ്പെയുടെ റോളിലേക്ക്. എനിക്ക് തോന്നുന്നു ആദ്യം സഞ്ജു ശിവറാമിനെയായിരുന്നു പെപ്പെയുടെ റോളിലേക്ക് പരിഗണിച്ചത്. ടൊവിനോയോടും ആസിഫിനോടുമൊക്കെ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. അടി കപ്യാരെ കൂട്ടമണി കഴിഞ്ഞിട്ട് ഞാനും അജുവും കൂടെ ചെമ്പന്‍ ചേട്ടന്‍ വിളിച്ചിട്ട് കഥ കേള്‍ക്കാന്‍ പോയിരുന്നു. അന്ന് ഭാസിയുമുണ്ടായിരുന്നു ചിത്രത്തില്‍. പക്ഷെ ചെമ്പന്‍ ചേട്ടന്‍ കഥ പറയുന്നത് കേട്ടാല്‍ ഒന്നും മനസിലാവില്ല. എനിക്കൊന്നും മനസിലായില്ല,' 
 
' അങ്കമാലിക്കാരായ അവര്‍ ആ സിനിമ ചെയ്തതിന്റെ ഗുണം കാണാനുണ്ട്. അവര്‍ അവിടെ തന്നെ ഉള്ളവരാണ്. ഞങ്ങള്‍ ചെയ്താല്‍ അത് വര്‍ക്കാവില്ലെന്ന് തോന്നി. കണ്ണൂര്‍ സ്ലാങ് ഒക്കെ പറഞ്ഞിട്ടാകും ഉണ്ടാകുക. അതൊരിക്കലും ശരിയാകില്ലല്ലോ. ചെമ്പന്‍ ചേട്ടന്‍ ആ സിനിമ സംവിധാനം ചെയ്യാനിരുന്നതാണ്. 'നിങ്ങള്‍ ഒരിക്കലും ഇത് സംവിധാനം ചെയ്യരുത്' എന്നാണ് അന്ന് ഞാന്‍ ചെമ്പന്‍ ചേട്ടനോട് പറഞ്ഞത്. വേറെ ആര്‍ക്കെങ്കിലും കൊടുക്കണമെന്ന് പറഞ്ഞു. കാരണം അദ്ദേഹം തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു അത്,' ധ്യാന്‍ പറഞ്ഞു. 
 
' അന്ന് ലിജോ ചേട്ടന്‍ സീനിലേയില്ല. വേറൊരു ആളായിരുന്നു അത് സംവിധാനം ചെയ്യാന്‍ ഇരുന്നത്. പിന്നെ വിജയ് ചേട്ടന്‍ എന്നെ വിളിച്ചിട്ട് പുതിയ ആളുകളെ വെച്ച് ചെയ്യാന്‍ പ്ലാനുണ്ടെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, അതാണ് നല്ലത് അത് സിനിമക്ക് ഒരു ഫ്രഷ്‌നെസ് നല്‍കുമെന്നെല്ലാം. അതായിരുന്നു ചര്‍ച്ചയുടെ ഒടുക്കം ഉണ്ടായ തീരുമാനം. അന്ന് ഞാന്‍ ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്ന് ഞാനുമില്ല ചെമ്പന്‍ ചേട്ടനുമില്ല. കാരണം ഞങ്ങള്‍ ആദ്യം ഔട്ടാവും. കാരണം അങ്കമാലിക്കാര്‍ തന്നെ വന്ന് തല്ലികൊല്ലും (ചിരിച്ചുകൊണ്ട്) അതുകൊണ്ടെന്താ അപ്പാനി ശരത്തിനെയൊക്കെ നമുക്ക് കിട്ടിയില്ലേ.' ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ഇപ്പോഴത്തെ മഴയ്ക്കു കാരണം ചക്രവാതചുഴി; ന്യൂനമര്‍ദ്ദമാകുമോ?

കന്യാസ്ത്രീകളുടെ അറസ്റ്റിൽ സുരേഷ് ഗോപിക്ക് മൗനം, സഭയ്ക്ക് അതൃപ്തി

Kerala Weather: ചക്രവാതചുഴി, തിമിര്‍ത്ത് പെയ്യാന്‍ കാലവര്‍ഷം; മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യത

ഇന്ത്യയിലെ ഈ ഗ്രാമം 'യുപിഎസ്സി ഫാക്ടറി' എന്നറിയപ്പെടുന്നു, 75 വീടുകളിലായി 47 ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍

പൂച്ചയ്ക്ക് ഭക്ഷണം കൊടുത്ത ശേഷം തലയും ശരീരഭാഗങ്ങളും അറുത്ത് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇട്ട് യുവാവ്; സംഭവം പാലക്കാട്

അടുത്ത ലേഖനം
Show comments