Webdunia - Bharat's app for daily news and videos

Install App

Bigg Boss Malayalam ബിഗ് ബോസില്‍ വരണമെന്നത് മാത്രമല്ല അമ്മയുടെ ആഗ്രഹം, സാഗര്‍ സൂര്യ അത് നിറവേറ്റി, അമ്മയ്ക്കായി ജീവിക്കുന്ന മകന്‍

കെ ആര്‍ അനൂപ്
വ്യാഴം, 27 ഏപ്രില്‍ 2023 (10:18 IST)
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ലേക്ക് ക്ഷണം ലഭിച്ചപ്പോള്‍ വരാനുള്ള കാരണമായി മാറിയത് തന്റെ അമ്മയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. അമ്മ ഈ ലോകത്ത് ഇല്ലെങ്കിലും അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുകയാണ് മകന്‍ കൂടിയായ സാഗര്‍. താന്‍ അഭിനയിച്ച തട്ടീം മുട്ടീം നടന്നാലും കാണുന്നത് ബിഗ് ബോസ് ആയിരിക്കുമെന്ന് നടന്‍ ഓര്‍ക്കുന്നു.
 
ഒരു ദിവസം താന്‍ ബിഗ് ബോസില്‍ വരുമെന്ന് അമ്മയോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്ന് സാഗര്‍ പറയുന്നു.പിന്നെ നിന്നെ കൊണ്ടോന്നും പറ്റില്ലെന്ന് അമ്മ പറയുമായിരുന്നു. അമ്മയുടെ കുറച്ച് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. അതിന് വേണ്ടിയാണ് ഈ ഷോയില്‍ വന്നത്. അല്ലെങ്കില്‍ ഞാന്‍ വരില്ലായിരുന്നു. അമ്മയുടെ പ്രസന്‍സ് എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടെന്നും ഷോക്കിടെ തന്റെ കഥ പറയുമ്പോള്‍ സാഗര്‍ പറഞ്ഞു.
തന്റെ അമ്മ പോയ പതിനൊന്നാം തീയതി തന്നെയാണ് താന്‍ അഭിനയിച്ച കുരുതി സിനിമ റിലീസ് ചെയ്തതെന്നും സാഗര്‍ ഓര്‍ക്കുന്നു. അമ്മയുടെ വേറൊരു ആഗ്രഹവും നടന്‍ നിറവേറ്റി. ചേച്ചിക്ക് വീട് വെച്ചുകൊടുക്കണം എന്നത് അമ്മയുടെ ആഗ്രഹമായിരുന്നു, അത് സാഗര്‍ സൂര്യ നടത്തി.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments