സാരി അഴിയുമെന്ന് ഞാന്‍, അതാണ് വേണ്ടതെന്ന് സംവിധായകന്‍; ദുരനുഭവം പറഞ്ഞ് ഹേമ മാലിനി

സിനിമയിൽ നേരിട്ട ദുരനുഭവത്തെ കുറിച്ച് ഹേമ മാലിനി

നിഹാരിക കെ.എസ്
തിങ്കള്‍, 7 ഏപ്രില്‍ 2025 (11:05 IST)
ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഒന്നാം നിര നായികമാരിൽ ഒരാളായിരുന്നു ഹേമ മാലിനി. ഇപ്പോള്‍ സിനിമയേക്കാള്‍ രാഷ്ട്രീയത്തിലാണ് ഹേമ മാലിനിയുടെ ശ്രദ്ധ. ബോളിവുഡ് ആണ് ഹേമ മാലിനിയെ ഇന്ന് കാണുന്ന ഹേമ മാലിനി ആക്കിയത്. എന്നാൽ, തുടക്കം തമിഴ് ചിത്രത്തിലൂടെയായിരുന്നു. 1963 ല്‍ പുറത്തിറങ്ങിയ ഇതു സത്യം എന്ന തമിഴ് ചിത്രമായിരുന്നു ഹേമ മാലിനിയുടെ അരങ്ങേറ്റ ചിത്രം.
 
അധികം വൈകാതെ ബോളിവുഡിലെത്തി. നായികയായി ആദ്യം അഭിനയിക്കുന്നത് 1968 ല്‍ സപ്‌നോ ക സൗദാഗര്‍ എന്ന സിനിമയിലാണ്. അധികം വൈകാതെ തിരക്കുള്ള നായികയായി ഹേമ മാറി. 1970 ല്‍ തും ഹസീന്‍ മേം ജവാന്‍ എന്ന സിനിമയില്‍ ധര്‍മ്മേന്ദ്രയ്‌ക്കൊപ്പം അഭിനയിച്ചു. ബോളിവുഡിലെ ഹിറ്റ് ജോഡിയുടെ പിറവിയായിരുന്നു അത്. 1980 ല്‍ ധര്‍മ്മേന്ദ്ര ഹേമയെ വിവാഹവും ചെയ്തു. വിവാഹ ശേഷവും ഹേമ മാലിനി അഭിനയം തുടർന്നു. കരിയറിൽ തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ഹേമ മാലിനി.
 
'സംവിധായകന് ഒരു സീന്‍ ഷൂട്ട് ചെയ്യണമായിരുന്നു. എന്നോട് സാരിയുടെ പിന്‍ അഴിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഞാനെപ്പോഴും സാരിക്ക് പിന്‍ കുത്തുമായിരുന്നു. പിന്‍ കുത്താതിരുന്നാല്‍ സാരിത്തുമ്പ് അഴിഞ്ഞ് പോകുമെന്ന് ഞാന്‍ പറഞ്ഞു. അതാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നാണ് അദ്ദേഹം നല്‍കിയ മറുപടി', എന്നാണ് ഹേമ മാലിനി പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments