Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആണ്‍കരുത്തുള്ള ഇതൊരെണ്ണം എത്രയും പെട്ടന്ന് എത്തേണ്ടടുത് എത്തട്ടെ';നടന്‍ അലന്‍സിയറിനെതിരെ ജുവല്‍ മേരി

'ആണ്‍കരുത്തുള്ള ഇതൊരെണ്ണം എത്രയും പെട്ടന്ന് എത്തേണ്ടടുത് എത്തട്ടെ';നടന്‍ അലന്‍സിയറിനെതിരെ ജുവല്‍ മേരി

കെ ആര്‍ അനൂപ്

, വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (12:00 IST)
നടന്‍ അലന്‍സിയറിനെതിരെ ജുവല്‍ മേരി.പെണ്‍ പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആണ്‍ കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നുവോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തുമെന്ന് ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയില്‍ വെച്ച് അലന്‍സിയര്‍ പറഞ്ഞത് വിവാദമായി മാറിയിരുന്നു.സുന്ദരി ശില്പത്തിന് പകരം സര്‍വ ഐശ്വര്യങ്ങളും നൊടിയിടയില്‍ കിട്ടുന്ന ആണ്‍കരുത്തുള്ള, പ്രതിച്ഛായ സാദ്ര്യശ്യമുള്ള ഇതൊരെണ്ണം എത്രയും പെട്ടന്ന് എത്തേണ്ടടുത് എത്തട്ടെ എന്ന് പറഞ്ഞുകൊണ്ട്, ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമയിലെ മൊട്ടത്തലയുള്ള പ്രതിമയുടെ ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.
 
'പ്രലോഭന ഹേതുവായും ഭോഗ വസ്തുവായും സകല ചാപല്യങ്ങള്‍ക്കും പ്രതിനിധിയായ സുന്ദരി ശില്പത്തിന് പകരം സര്‍വ ഐശ്വര്യങ്ങളും നൊടിയിടയില്‍ കിട്ടുന്ന ആണ്‍കരുത്തുള്ള, പ്രതിച്ഛായ സാദ്ര്യശ്യമുള്ള ഇതൊരെണ്ണം എത്രയും പെട്ടന്ന് എത്തേണ്ടടുത് എത്തട്ടെ ! നല്ലത് മാത്രം വരുത്തനെ',-ജുവല്‍ മേരി സോഷ്യല്‍ മീഡിയയില്‍ എഴുതി.
 
അലന്‍സിയറുടെ വാക്കുകള്‍
 
'അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനിരുന്ന ആളാണ് ഞാന്‍. നല്ല ഭാരം ഉണ്ടായിരുന്നു അവാര്‍ഡിന്. മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു, സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. പ്രത്യേക ജൂറി അവാര്‍ഡ് ആണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും സ്‌പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിലെങ്കിലും ഇത് പൊതിഞ്ഞ് തരണം. എനിക്കും കുഞ്ചാക്കോ ബോബനും 25000 രൂപ തന്നു അപമാനിക്കരുത്. ഞങ്ങള്‍ പൈസ കൂട്ടണം. ഗൗതം ഘോഷിനോട് അഭ്യര്‍ത്ഥിക്കുന്നു, ഞങ്ങളെ സ്‌പെഷ്യല്‍ ജൂറി തന്ന് അപമാനിക്കരുത്. നല്ല അവാര്‍ഡ് ഒക്കെ എല്ലാവര്‍ക്കും കൊടുത്തോളൂ സ്‌പെഷ്യല്‍ ജൂറിക്ക് സ്വര്‍ണ്ണം പൂശിയ അവാര്‍ഡ് തരണം. ഈ പെണ്‍ പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആണ്‍ കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നുവോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും.',-അലന്‍സിയര്‍ പറഞ്ഞു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ഡയലോഗ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നെങ്കില്‍...നടന്‍ അലന്‍സിയറിനെതിരെ ഹരീഷ് പേരടി