Webdunia - Bharat's app for daily news and videos

Install App

കളങ്കാവലില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ്; വിനായകനിലേക്ക് എത്തിയത് പിന്നീട്

കളങ്കാവല്‍ സിനിമയുടെ കഥ പറയാന്‍ ആദ്യം സമീപിച്ചത് പൃഥ്വിരാജിനെയാണെന്ന് സംവിധായകന്‍ ജിതിന്‍ കെ ജോസ് വെളിപ്പെടുത്തി

രേണുക വേണു
തിങ്കള്‍, 28 ജൂലൈ 2025 (18:27 IST)
Mammootty and Prithviraj

മലയാള സിനിമ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ ജോസ് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയും വിനായകനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഏറ്റവും ആദ്യം ഈ സിനിമയുടെ കഥ കേള്‍ക്കുന്നതും 'യെസ്' മൂളുന്നതും പൃഥ്വിരാജാണ് ! 
 
കളങ്കാവല്‍ സിനിമയുടെ കഥ പറയാന്‍ ആദ്യം സമീപിച്ചത് പൃഥ്വിരാജിനെയാണെന്ന് സംവിധായകന്‍ ജിതിന്‍ കെ ജോസ് വെളിപ്പെടുത്തി. കഥ കേട്ട ശേഷം പൃഥ്വിരാജ് സമ്മതം അറിയിച്ചു. ഈ സിനിമയിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം ചെയ്യാന്‍ മമ്മൂട്ടിയെ സമീപിക്കണമെന്ന് നിര്‍ദേശിച്ചത് പൃഥ്വിരാജ് ആണെന്നും ജിതിന്‍ കെ ജോസ് പറയുന്നു. 
 
പിന്നീട് മമ്മൂട്ടിയെ സമീപിക്കുകയും അദ്ദേഹം സമ്മതം അറിയിക്കുകയും ചെയ്തു. എന്നാല്‍ പല കാരണങ്ങളാല്‍ പ്രൊജക്ട് നീണ്ടുപോയി. അങ്ങനെയാണ് വിനായകനിലേക്ക് എത്തുന്നത്. പൃഥ്വിരാജിന്റെ ഡേറ്റ് പ്രശ്‌നം വന്നതാണ് കളങ്കാവലില്‍ നിന്ന് അദ്ദേഹം ഒഴിവാകാന്‍ കാരണം. എങ്കില്‍ പൃഥ്വിരാജിനു പകരം വിനായകനെ വെച്ച് ചെയ്യാമെന്ന് മമ്മൂട്ടി പിന്നീട്  നിര്‍ദേശിക്കുകയായിരുന്നെന്നും സംവിധായകന്‍ പറയുന്നു. 
 
സെപ്റ്റംബറില്‍ ആയിരിക്കും കളങ്കാവല്‍ റിലീസ്. മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. വിനായകന്റേത് പൊലീസ് കഥാപാത്രമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്ന് ശശി തരൂര്‍; ലോക്‌സഭയില്‍ ചൂടേറിയ സംവാദങ്ങള്‍ ഉണ്ടായേക്കും

അടുത്ത ലേഖനം
Show comments