Webdunia - Bharat's app for daily news and videos

Install App

'അങ്ങനെയാണെങ്കിൽ ഈ വിവാഹം വേണ്ട': വിക്കി കൗശലിനെ ഭീഷണിപ്പെടുത്തിയ കത്രീന

നിഹാരിക കെ എസ്
ചൊവ്വ, 10 ഡിസം‌ബര്‍ 2024 (15:10 IST)
ബോളിവുഡ് ആരാധകരുടെ ഇഷ്ട ജോഡികളാണ് കത്രീന കൈഫും വിക്കി കൗശലും. വളരെ കാലം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ കല്യാണം നടക്കുന്നതിന് മുമ്പ് കല്യാണം വേണ്ടെന്ന് വെക്കാം എന്നുപറഞ്ഞ് കത്രീന തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വിക്കി തമാശയുടെ പറയുന്നു. പിങ്ക് വില്ലയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് വിക്കി ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
 
തങ്ങളുടെ വിവാഹത്തെ കുറിച്ച് ഇരുവരും ഒട്ടേറെ കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്തിരുന്നു. വിവാഹ ചടങ്ങുകൾ ഉൾപ്പടെയുള്ള കാര്യങ്ങൾ  ഇരുവരും ചേർന്ന് തന്നെ ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. അതിനിടെയാണ് കത്രീന വിവാഹം വേണ്ടെന്ന് വെക്കാമെന്ന് പറഞ്ഞ് വിക്കിയെ ഭീഷണിപ്പെടുത്തിയത്. അതിന്റെ കാരണം അറിഞ്ഞാൽ ആരായാലും കത്രീനയുടെ ഒപ്പമേ നിൽക്കുകയുള്ളു എന്നതാണ് സത്യം. 
 
വിവാഹത്തിന് മുമ്പ് തന്നെ 'സരാ ഹട്‌കേ സരാ ബച്‌കെ' എന്ന ചിത്രത്തിന്റെ പകുതിയോളം വിക്കി പൂർത്തിയാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ചിത്രീകരണം പുനരാരംഭിക്കാനായിരുന്നു വിക്കിയുടെ പദ്ധതി. എന്നാൽ കത്രീനയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. നടി സമ്മതിച്ചില്ല. പോകേണ്ടെന്ന് പറഞ്ഞു. പറ്റില്ലെങ്കിൽ കല്യാണം വേണ്ടെന്ന് വെക്കാമെന്ന് ഭീഷണിയും മുഴക്കിയത്രേ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

വീണയെ കുറ്റപ്പെടുത്താനില്ല, ആശ സമരത്തില്‍ എടുത്തുചാടി തീരുമാനമെടുക്കാന്‍ കഴിയില്ല; സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു

അടുത്ത ലേഖനം
Show comments