Webdunia - Bharat's app for daily news and videos

Install App

‘ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികൾ, വിരമിച്ച സിബിഐ ഓഫീസറായി മമ്മൂട്ടി’- സി ബി ഐ അഞ്ചാം ഭാഗത്തിന്റെ പ്രത്യേകതകൾ

ചിപ്പി പീലിപ്പോസ്
വെള്ളി, 18 ഒക്‌ടോബര്‍ 2019 (17:10 IST)
ദുരൂഹമരണങ്ങളുടെ നിഗൂഡതകൾ കുശാഗ്രബുദ്ധി കൊണ്ട് തുറന്നുകാട്ടാൻ സേതുരാമയ്യർ വീണ്ടും. സിബിഐ ഹിറ്റ് പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് അണിയറയിൽ ഒതുങ്ങുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി, സംവിധായകൻ കെ മധു, തിരക്കഥാകൃത്ത് എസ്എൻ സ്വാമി, സംഗീത സംവിധായകൻ ശ്യാം തുടങ്ങിയവർ ചിത്രത്തിനായി കൈകോർക്കുന്നു.
 
തുടർക്കഥയാകുന്ന ദുരൂഹമരണങ്ങളുടെ ചുരളഴിക്കുകയാണ് സേതുരാമയ്യരുടെ പുതിയ ദൗത്യം. മലയാളിക്ക് പരിചിതമല്ലാത്ത ബാസ്കറ്റ് കില്ലിങ് എന്ന പുതിയ കഥാതന്തുവാണ് ഇക്കുറി എസ്എൻ സ്വാമി അവതരിപ്പിക്കുന്നത്.

‘ബാസ്‌ക്കറ്റ് കില്ലിങ്ങി’ലൂടെയാണ് കഥാവികാസം. കാലത്തിന്റെ മാറ്റവും പ്രേക്ഷകരുടെ ചിന്താഗതികളുടെ മാറ്റങ്ങളും ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുക. ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളാകും ചിത്രത്തിലേത്. എസ് എന്‍ സ്വാമി പറയുന്നു.
 
2020 ആദ്യം ചിത്രീകരണം തുടങ്ങാനാണ് നീക്കം. 1988ലാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ആദ്യ ചിത്രം ഇറങ്ങിയത്. അഞ്ചാം ഭാഗത്തില്‍ വിരമിച്ച സിബിഐ ഓഫീസറുടെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക. ഒരു യുവതാരമായിരിക്കും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments