പോണ്‍ ലോകത്തെ പുതിയ തരംഗം, മിയ ഖലീഫ മലയാളത്തിലേക്ക്; നായകന്‍ ഈ യുവതാരം !

പോൺതാരം മിയ ഖലീഫ മലയാളത്തില്‍

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (12:26 IST)
പോണ്‍ സ്റ്റാര്‍ മിയ ഖലീഫ മലയാളത്തിലേക്ക്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ ചങ്ക്സിന്റെ രണ്ടാം ഭാഗത്തിലാണ് മിയ ആരാധകരെ ത്രസിപ്പിക്കാനെത്തുന്നത്. ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ ക്യാരക്ടര്‍ റോളിലായിരിക്കും ലൈബനീസ് സ്വദേശിയായ മിയ എത്തുകയെന്ന് സംവിധായകന്‍ വ്യക്തമാക്കി. മാത്രമല്ല മിയയുടെ ഐറ്റം സോങ്ങും ചിത്രത്തിലുണ്ടായിരിക്കും.  
 
ചങ്ക്‌സിന്റെ തിരക്കഥ എഴുതിയ സാരംഗും സനൂപും തന്നെയാണ് രണ്ടാം ഭാഗത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. വരുന്ന ഓണത്തിനായിരിക്കും ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍ തീയ്യറ്ററുകളിലേക്കെത്തുക. അഡള്‍ട്ട് കോമഡി വിഭാഗത്തില്‍ തീയ്യറ്ററിലെത്തിയ ചങ്ക്സ് കോടികളാണ് ബോക്സോഫീസില്‍ നിന്നും വാരിക്കൂട്ടിയത്. മിയയോടൊപ്പം ഒട്ടുമിക്ക പ്രമുഖ താരങ്ങളും ചങ്ക്സിന്റെ രണ്ടാം ഭാഗത്തിലുണ്ടാകും.
 
ആദ്യഭാഗത്തിലെ നായകനായ ബാലു വര്‍ഗിസ് തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും നായകനെന്നാണ് സൂചന. ലെബനീസിലാണ് ജനിച്ചതെങ്കിലും ഇരുപത്തിനാലുകാരിയായ മിയ ഖലീഫ 2000 മുതല്‍ അമേരിക്കയിലാണ് താമസിക്കുന്നത്. 2014 -15 വര്‍ഷത്തോടെയാണ് ഇവര്‍ പോണ്‍സ്റ്റാറായി മാറിയത്. ഹിജാബ് ധരിച്ചുകൊണ്ട് പോണ്‍ വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടതിന് മിയയ്‌ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

അടുത്ത ലേഖനം